നേരത്തത്തെ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാകുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു
സുരേഷ് ഗോപി ബ്രാൻഡ് അംബാസിറാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കൊച്ചി മെട്രോ റയിൽ കോർപറേഷൻ (കെഎംആർഎൽ).
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ബ്രാൻഡ് അംബാസിറാക്കുന്നു എന്ന വാർത്തകൾ നിഷേധിച്ചത്.
കൊച്ചി മെട്രോയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫിസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.
നേരത്തത്തെ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാകുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കെഎംആർഎൽ ആവശ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സമ്മതമറിയിച്ചിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ തീരുമാനത്തിൽ ഒട്ടേറെ വിമർശനങ്ങളും വന്നിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും സംഘപരിവാർ എംപിയെ കേരളത്തിന്റെ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെ ആണോയെന്നും എം.എൽ.എ വി.ടി.ബല്‍റാമും ചോദിച്ചിരുന്നു.