UPDATES

സിനിമാ വാര്‍ത്തകള്‍

പുതിയ ഷങ്കറിനും റഹ്മാനും പ്രഭുദേവയ്ക്കുമെല്ലാം വേണ്ടി കാത്തിരിക്കുകയാണ്; മടങ്ങിവരവിനൊരുങ്ങി കെ ടി കുഞ്ഞുമോന്‍

അടുത്ത വര്‍ഷം ഒരു ബ്രഹ്മാണ്ഡ സിനിമ നിര്‍മിക്കും

തമിഴ് സിനിമയില്‍ കോടികള്‍ മുടക്കിയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം കെ ടി കുഞ്ഞുമോന്‍ എന്ന നിര്‍മാതാവാണ്. ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ദേശം തുടങ്ങി വമ്പന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തമിഴിലും മലയാളത്തിലുമായി 24 ഓളം ചിത്രങ്ങള്‍ നിര്‍മിച്ച കുഞ്ഞുമോന്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ താരമായി തീര്‍ന്ന നിര്‍മാതാവായിരുന്നു. ഒടുവില്‍ സിനിമയില്‍ നിന്നു തന്നെ നേരിട്ട തിരിച്ചടി കുഞ്ഞുമോനെ ആ മേഖലയില്‍ നിന്നും അകറ്റുകയായിരുന്നു. ഷങ്കര്‍ എന്ന ബ്രഹ്മാണ്ഡ സംവിധായകന്‍, പ്രഭുദേവ, ശരത് കുമാര്‍, അബ്ബാസ്, എ ആര്‍ റഹ്മാന്‍ എന്നിവരുടെയൊക്കെ വളര്‍ച്ചയ്ക്ക് കാരണമായി തീര്‍ന്ന കുഞ്ഞുമോന്‍ നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചു വരികയാണ്. കുഞ്ഞുമോന്റെ കാലത്ത് നിന്ന് സിനിമയുടെ ബഡ്ജറ്റ് ശതകോടികള്‍ക്കു മുകളിലേക്ക് വളര്‍ന്നെങ്കിലും ഒരു വെടിക്കുള്ള മരുന്ന് ഇപ്പോഴും തന്റെ കൈയില്‍ ഉണ്ടെന്നാണ് കെ ടി കുഞ്ഞുമോന്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞുമോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അടുത്ത വര്‍ഷം താനൊരു സിനിമ നിര്‍മിക്കുമെന്നും അതൊരു ബ്രഹ്മാണ്ഡ സിനിമ ആയിരിക്കുമെന്നും കുഞ്ഞുമോന്‍ പറയുന്നു. അതിന്റെ പണിപ്പുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘പുതിയ ആള്‍ക്കാരുമായി കഥകളൊക്കെ കേട്ടു തുടങ്ങി. കാത്തിരിക്കുകയാണ് ഞാന്‍, മറ്റൊരു ഷങ്കറിനെ, അബ്ബാസിനെ, പപ്രഭുദേവയെ, റഹ്മാനെ…’ കെ ടി കുഞ്ഞുമോന്‍ പറയുന്നു.

ഒരുപാട് പേരെ താന്‍ വളര്‍ത്തി വലുതാക്കിയിട്ടുണ്ടെങ്കിലും പ്രതിസന്ധികള്‍ വന്നപ്പോള്‍ പലരുടെയും പെരുമാറ്റം തന്നെ വേദനിപ്പിച്ചതായും വനിതയുടെ അഭിമുഖത്തില്‍ കെ ടി കുഞ്ഞുമോന്‍ പറയുന്നു. ഒരു നടന്‍ അഞ്ചു സിനിമ ചെയ്യാം എന്നു കരാറുണ്ടായിരുന്നു. രണ്ടു സിനിമ കഴിഞ്ഞപ്പോഴേക്കും അയാള്‍ വലിയ ആളായി. ബാക്കി മൂന്നു സിനിമ അപ്പോഴേ മറന്നു. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍, വിളിച്ചാല്‍പോലും ഫോണ്‍ എടുക്കാറായി. അവരെയൊന്നും പഴയകാലം പറഞ്ഞു ശല്യപ്പെടുത്താന്‍ ഞാന്‍ പോകാറില്ല; കുഞ്ഞുമോന്‍ തന്റെ അനുഭവം പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍