UPDATES

സിനിമാ വാര്‍ത്തകള്‍

അടുത്ത സിനിമയില്‍ ചെമ്പന്‍ ഉണ്ടാകണമെന്നില്ലെന്നു ലിജോ, എല്ലാ സിനിമകളിലും ഞാന്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്നു ചെമ്പനും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും നടനുമായി തെരഞ്ഞെടുക്കപ്പെട്ടത് ചെമ്പനും ലിജോയുമായിരുന്നു

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കരങ്ങള്‍ സ്വന്തമാക്കിയവരാണ് ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദും. ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ.മ.യൗ വാണ് ഇരുവരെയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാക്കിയതും. പുരസ്‌കാര ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ഇരുവരേയും കാത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ചെമ്പന്റെയും ലിജോയുടെയും പ്രതികരണങ്ങള്‍ ആരാഞ്ഞശേഷം ലിജോയോടായി ചോദിച്ചൊരു കാര്യം അടുത്ത സിനിമയിലും ചെമ്പന്‍ ഉണ്ടാകുമോ എന്നായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ സൗഹൃദങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കില്ല എന്ന തന്റെ നിലപാടാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ അതിനുള്ള മറുപടിയായി നല്‍കിയത്. തന്റെ അടുത്ത സിനിമയില്‍ ചെമ്പന്‍ ഉണ്ടാകണമെന്നില്ലെന്നു ചിരിയോടെ ലിജോ വ്യക്തമാക്കിയത് ആ നിലപാടായിരുന്നു. അതിനെ ശരിവയ്ക്കുകയും അംഗീകരിക്കുകയയും ചെയ്യുന്ന രീതിയില്‍ ചെമ്പന്‍ വിനോദും ഉടന്‍ പ്രതികരിച്ചു. സുഹൃത്തുക്കളായതുകൊണ്ട് എല്ലാ സിനിമയിലും വിളിക്കണം എന്നൊരു കമിറ്റ്‌മെന്റ് തങ്ങള്‍ക്കിടയില്‍ ഇല്ലെന്നാണ് ചെമ്പന്‍ വ്യക്തമാക്കിയത്. ഞങ്ങള്‍ സുഹൃത്തുക്കളാണ്, ജീവിതകാലം മുഴുവന്‍ സുഹൃത്തുക്കളായി തന്നെപോകും. ലിജോയുടെ എല്ലാ സിനിമകളിലും ഞാന്‍ ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല; ചെമ്പന്‍ വിനോദ് പറയുന്നു.

ലിജോ ആദ്യമായി സംവിധാനം ചെയ്ത നായകനില്‍ തുടങ്ങി ഇതുവരെ ചെയ്ത അഞ്ചു ചിത്രങ്ങളിലും ചെമ്പന്‍ അഭിനയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസില്‍ ഒറ്റ രംഗത്തില്‍ ചെമ്പന്‍ വിനോദ് ആയി തന്നെ വന്നുപോവുകയായിരുന്നുവെങ്കിലും ആ ചിത്രത്തിന്റെ രചന ചെമ്പനായിരുന്നു. ജെല്ലിക്കെട്ടാണ് ലിജോയുടെ അടുത്ത സിനിമ. ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് വിവരം പുറത്തു വന്നിട്ടില്ല.

“എടാ ഈശിയേ…” എന്ന് ലിജോയെ നീട്ടി വിളിക്കാന്‍ കൈനകരി തങ്കരാജ് ഇന്നലെ കൊതിച്ചിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍