UPDATES

സിനിമാ വാര്‍ത്തകള്‍

ഈ സിനിമയിൽ ഞാനാണ് വില്ലൻ; പലിശക്കാരൻ ഷൈലോക്കിനെ കുറിച്ച് മമ്മൂട്ടി പറയുന്നത് (വീഡിയോ)

‘ഷൈലോക്ക്’ – ‘ദി മണി ലെൻഡർ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ഒരുങ്ങുന്നത്

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഷൈലോക്ക് എന്ന പുതിയ ചിത്രത്തിൽ താൻ വില്ലനാണെന്ന് പറയുകയാണ് മമ്മൂട്ടി.

‘ശരിക്കും പറഞ്ഞാൽ രാജ്കിരൺ സാറാണ് സിനിമയിലെ നായകൻ ഞാനാണ് വില്ലൻ..’ മമ്മൂട്ടി പറയുന്നു. ഇന്നലെ കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചടങ്ങായിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷൈലോക്ക് എന്നല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. കഴുത്തറപ്പൻ, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്തവൻ അങ്ങനെയൊക്കെയാണ് ഷൈലോക്ക് എന്നതിന്റെ അർഥം. ആ വാക്കുകൾ സിനിമയ്ക്ക് ഉപയോഗിച്ചാൽ ഭംഗിയാകാത്തതുകൊണ്ടാണ് ഷൈലോക്ക് എന്ന പേര് ഉപയോഗിച്ചത്. ‘ഷൈലോക്ക്’ എന്ന പേരിൽ പ്രശസ്തമായ കഥാപാത്രമുണ്ട്. അയാളൊരു കൊള്ളപ്പലിശക്കാരനാണ്. കൊടുത്ത പൈസ തിരികെ തന്നില്ലെങ്കിൽ തുടയിലെ റാത്തൽ ഇറച്ചി പിടിച്ചുമേടിക്കുകയാണ് രീതി. അതുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. വളരെ പിശുക്കുള്ള പലിശക്കാരന്റെ കഥയാണ് ഈ സിനിമ. വളരെ പാവപ്പെട്ടവൻ. രാജ് കിരൺ സർ ആണ് യഥാർഥത്തില്‍ നായകൻ. അദ്ദേഹം മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ഈ കഥ അദ്ദേഹത്തെ നേരിട്ടു പറഞ്ഞു മനസ്സിലാക്കി. 35 വർഷമായി സിനിമയിൽ വന്നിട്ടെങ്കിലും 22 സിനിമകളിലെ അദ്ദേഹം അഭിനയിച്ചിട്ടൊള്ളൂ. ഞങ്ങളെപ്പോലെ നാനൂറൊന്നും തികയ്ക്കാൻ നോക്കിയിട്ടില്ല’- മമ്മൂട്ടി പറയുന്നു.

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. ‘ഷൈലോക്ക്’ – ‘ദി മണി ലെൻഡർ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ഒരുങ്ങുന്നത്. ഷേക്സ്പിയറിന്റെ പ്രശസ്തമായ
‘മര്‍ച്ചന്റ് ഓഫ് വെനീസി’ലെ കഥാപാത്രമാണ് ഷൈലോക്ക്. എന്നാൽ ഈ കഥയുമായി സിനിമക്ക് എന്താണ് ബന്ധമെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടട്ടില്ല.

‘സാധാരണ അന്യഭാഷയിൽ നിന്നും ആളെ കൊണ്ടുവരുന്നത് ഇടികൂടുന്നതിനും മറ്റുമാണ്. ഈ സിനിമയിൽ വലിയൊരു കഥാപാത്രമാണ് അദ്ദേഹത്തിന്. പ്രധാനകഥാപാത്രമെന്നു വേണമെങ്കിൽ പറയാം. തമിഴനായി തന്നെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും മലയാളത്തിലും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് ടൈറ്റിലിലാകും ചിത്രം അവിടെ എത്തുക. അത്യാവശ്യം നല്ല ബഡ്ജറ്റ് വരുന്ന സിനിമയാണിത്. അതുകൊണ്ട് കാശൊക്കെ കുറച്ചേ മേടിക്കുന്നുള്ളൂ. ചിത്രം ഡിസംബറിൽ തിയറ്ററിലെത്തും’ – അദ്ദേഹം കൂട്ടിചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍