തിരക്കുള്ളതിനാല്‍ തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ വച്ചതെന്നാണ് സണ്ണി ഡിയോളിന്റെ വിശദീകരണം.
ബിജെപി സ്ഥാനാർത്ഥിയായി പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് വിജയിച്ച ചലച്ചിത്രതാരമാണ് സണ്ണി ഡിയോള്‍. എംപിയായി പ്രവര്‍ത്തിക്കാൻ പകരക്കാരനെ വച്ച് വിവാദത്തിൽ കുടുങ്ങിയിരിക്കുകയാണ് ബോളിവുഡ് നടൻ സണ്ണി ഡിയോൾ. തിരക്കുള്ളതിനാല്‍ തന്റെ അസാന്നിധ്യത്തില്‍ യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാനുമാണ് പ്രതിനിധിയെ വച്ചതെന്നാണ് സണ്ണി ഡിയോളിന്റെ വിശദീകരണം.
എഴുത്തുകാരനായ ഗുര്‍പ്രീത് സിങ് പല്‍ഹേരിയെയാണ് തന്റെ പ്രതിനിധിയായി സണ്ണി നിയോഗിച്ചത്. സണ്ണി ഡിയോളിന്റെ ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്. നങ്ങള്‍ വോട്ട് ചെയ്തത് സണ്ണി ഡിയോളിനാണ് അല്ലാതെ അദ്ദേഹം വച്ച പ്രതിനിധിക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സുഖ്ജീന്തര്‍ സിങ് രണ്ഡാവ പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സണ്ണി ഡിയോൾ പറഞ്ഞത്. എന്നാൽ, ആദ്യ ദിവസം എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ലോക്സഭയിൽ എത്തിയ താരത്തെ പിന്നീട് ലോക്സഭയിൽ കണ്ടിട്ടില്ല.
Is it allowed ??????? @narendramodi @iamsunnydeol .is it constitutionally & morally correct?please clear us!! https://t.co/wniMxdsKbr
— Subodh Kumar??? (@subodheee) July 2, 2019
Yaha b body double. Wah modi ji wah. ?? https://t.co/gyijxF3aur
— Ravi Tiwari (@imravi93) July 2, 2019
All ur loans will also be paid by Gurpreet Palheri? https://t.co/ZJpOVfzzjs
— Single Malt (@SingIeMalt) July 2, 2019
തുടര്‍ച്ചയായി നാല് തവണ ചലച്ചിത്രതാരം വിനോദ് ഖന്ന ജയിച്ച മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിലൂടെ ഗുര്‍ദാസ്പൂര്‍ ബിജെപി തിരിച്ചു പിടിക്കുകയായിരുന്നു.