നവാഗതനായ സജി.എസ്.ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിമന്യുവായി എത്തുന്നത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോൺ ജോൺ ആണ്
മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യു വിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ’. അന്തരിച്ച സി.പി.ഐ.എം നേതാവ് സൈമൺ ബ്രിട്ടോക്ക് അഭിമന്യു വളരെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം തന്നെ നിരവധി വേദികളിൽ തന്റെ പ്രിയപ്പെട്ട അഭിമന്യുവിനെ പറ്റി സംസാരിച്ചിട്ടുമുണ്ട്.സിനിമയിൽ സൈമണ്‍ ബ്രിട്ടോയെ ആധാരമാക്കിയുള്ള കഥാപാത്രം അവതരിപ്പിക്കുന്നത് നടൻ ജോയ് മാത്യു ആണ്.
സിനിമയുടെ അവസാന ഘട്ടിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്
സൈമൺ ബ്രിട്ടോ മരണപ്പെട്ട വാർത്ത ജോയ് മാത്യു അറിയുന്നതും. ഒരു നടനും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാകില്ലെന്നും അഭിനയ ജീവിതത്തിലെ പുതിയൊരു അനുഭവമാണിതെന്നും ജോയ് നേരത്തെ പറഞ്ഞിരുന്നു.
നവാഗതനായ സജി.എസ്.ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിമന്യുവായി എത്തുന്നത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോൺ ജോൺ ആണ്.ഇടുക്കിയിലെ വട്ടവട എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന അഭിമന്യു മഹാരാജാസ് എന്ന പ്രശസ്തമായ കലാലയത്തിലേക്കെത്തുന്നതും വിടരും മുമ്പേ ആ പുഷ്പത്തെ ഇല്ലാതാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. അച്ഛൻ മനോഹരനായി ശ്രീനിവാസനും അമ്മ ഭൂപതിയായി സീമ ജി.നായരും എത്തുന്നു. സിദ്ധാർഥ് ശിവ, മുത്തുമണി, സരയൂ എന്നിവരും മഹാരാജാസിലെ 20ഓളം വിദ്യാർഥികളും ചിത്രത്തിലുണ്ട്.
റെഡ്സ്റ്റാർ മൂവീസിൻറ ബാനറിൽ പി.വി.സുനിൽകുമാറാർ നിർമ്മിക്കുന്ന ചിത്രം
അവസാന ഘട്ടത്തിലാണ്. ചിത്രം ഏപ്രിൽ ആദ്യ വാരം റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ