അമേരിക്കയിലായിരുന്ന തനുശ്രീ 10 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് കാരണം അവരുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയാണെന്നുമായിരുന്നു രാഖിയുടെ ആരോപണം.
പ്രശസ്ത ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ച തനുശ്രീ ദത്തക്കെതിരെ രംഗത്തെത്തിയ രാഖി സവന്തിനെ താരത്തിന്റെ മാനനഷ്ടക്കേസ്. സാമ്പത്തിക പ്രതിസന്ധിയാണ് തനുശ്രീയുടെ ആരോപണത്തിന് പിന്നിലെന്നെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് തനുശ്രീ നിയമ നടപടി സ്വീകരിക്കുന്നത്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തനുശ്രീ കേസ് ഫയല്‍ ചെയ്തത്.
ഭൂതകാലത്തെ കുറിച്ചാണ് തനുശ്രീ പറയുന്നത്. നാനാ പടേക്കറനെതിരായ ആരോപണങ്ങളെല്ലാം വ്യാജമാണ്. അമേരിക്കയിലായിരുന്ന തനുശ്രീ 10 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് കാരണം അവരുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയാണെന്നുമായിരുന്നു രാഖിയുടെ ആരോപണം. തനുശ്രീക്ക് ഭ്രാന്താണെന്നും രാഖി ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് നിയമനടപടി.
ശരീരത്തില്‍ സ്പര്‍ശിക്കാന്‍ മനപൂര്‍വ്വം ചില രംഗങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചെന്നും ഇതിന് തുടര്‍ന്ന് സിനിമയില്‍ നിന്നും പിന്‍മാറിയ തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും തനുശ്രീ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇപ്പോള്‍ പണിയൊന്നുമില്ലാതെ ഇരിക്കുന്നതിനാലാണ് തനുശ്രീ നാനാ പടേക്കര്‍ ജിയെ കുറ്റപ്പെടുത്തുന്നതാണെന്നുമായിരുന്നു രാഖിയുടെ പ്രതികരണം
തനുശ്രീ സിനിമയില്‍ നിന്നും പിന്‍മാറിയതോടെ ചിത്രത്തിലെ ആ വേഷം പിന്നീട് ചെയ്തത് രാഖി സാവന്തായിരുന്നു. രാഖി സാവന്തിനെ വെച്ച് വീണ്ടും ഷൂട്ടിങ് ആരംഭിക്കുകയും സിനിമ പുറത്തിറങ്ങുകയും ചെയ്തു. ഇക്കര്യവും രാഖി പറയന്നുണ്ട്. നാനാപടേക്കര്‍ക്കൊപ്പം താന്‍ ആണ് അഭിനയിച്ചത്. അന്ന് ചിത്രീകരണത്തിനിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇനി അഥവാ വല്ലതും സംഭവിച്ചിരുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞാനും നാനാ പടേക്കര്‍ ജിയും അഭിനയിച്ച ഗാനം കണ്ടുനോക്കൂ. അദ്ദേഹം എന്നെ തൊടുക പോലും ചെയ്തില്ലെന്നും രാഖി പറഞ്ഞിരുന്നു.
രാഖിയുടെ ആരോപണം തനുശ്രീയുടെ വ്യക്തിത്വത്തെയും ഇമേജിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അരോപിച്ച് പരാതി നല്‍കിയതായി തനുശ്രീയുടെ അഭിഭാഷകനായ നിഥിന്‍ സത്പുതെയാണ് പുറത്തുവിട്ടത്. കേസിന് തക്കതായ മറുപടി പറഞ്ഞില്ലെങ്കില്‍ രാഖി രണ്ട് വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
ആരും ആരെയും ബലാൽസംഗം ചെയ്യുന്നില്ല; എല്ലാം നടക്കുന്നത് സമ്മതത്തോടെ: രാഖി സാവന്ത്