UPDATES

സിനിമാ വാര്‍ത്തകള്‍

‘കണ്ണിറുക്കല്‍ വൈറലായപ്പോൾ നായികാസ്ഥാനത്ത് നിന്ന് മാറ്റിയതിൽ സങ്കടം തോന്നിയിരുന്നു’; നൂറിൻ പറയുന്നു

ഇത്രയും ഇടവേള വന്നത് കൊണ്ടാണ് നാലുഭാഷകളിൽ ചിത്രം ഇറക്കാൻ സാധിച്ചത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ക്ലൈമാക്സ് മാറ്റുന്നത്.

പുതുമുഖങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ. റിലീസിന് മുന്നേ തന്നെ ഇത്രയധികം ചർച്ചയായ മറ്റൊരു പുതുമുഖ ചിത്രവും ഈ അടുത്ത് ഉണ്ടായിട്ടില്ലന്ന് തന്നെ പറയാം.നൂറിൻ ഷെരീഫ് എന്ന തുടക്കക്കാരിക്ക് സ്വപ്നം പോലെ ഒന്നായിരുന്നു ഈ ചിത്രം. ആദ്യമായി നായികയാകുന്നതിന്റെ എല്ലാ ആവേശവും ആകാംക്ഷയുമുണ്ടായിരുന്നു നൂറിന്. എന്നാൽ ചിത്രത്തിലെ ആദ്യ ഗാനം വൈറലായിക്കഴിഞ്ഞപ്പോൾ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ സങ്കടമുണ്ടെന്ന് നൂറിന് പറയുന്നു.

കൂടാതെ കഥ മാറ്റിയ ശേഷം തനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചു എന്നും താരം പറയുന്നു.മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നൂറിന്റെ തുറന്ന് പറച്ചിൽ

‘ഒന്നരവർഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയിൽ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകൾ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കൽ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാൻ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്

പക്ഷെ ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോൾ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതിൽ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാർ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്’.- നൂറിൻ പറയുന്നു.

‘കഥ മാറ്റിയ ശേഷം എനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒന്നരവർഷത്തെ ഇടവേള വന്നപ്പോൾ ചിലരൊക്കെ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ പറഞ്ഞു. അതുകേട്ടപ്പോൾ വിഷമമായി. സിനിമയിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും 18-19 വയസ് മാത്രം പ്രായമുള്ളവരാണ്. ഏറെ  സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകർക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ്.

ഇത്രയും ഇടവേള വന്നത് കൊണ്ടാണ് നാലുഭാഷകളിൽ ചിത്രം ഇറക്കാൻ സാധിച്ചത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് ക്ലൈമാക്സ് മാറ്റുന്നത്. അത്രയും നേരം രസിപ്പിച്ചിട്ട് പെട്ടന്ന് സിനിമ സങ്കടപ്പെടുത്തിയർക്ക് പ്രേക്ഷകർക്ക് ഉൾക്കൊള്ളാനായില്ല. ചിലരൊന്നും ചിത്രം കാണുകപോലും ചെയ്യാതെ മോശമാണെന്ന് നിരൂപണം എഴുതുന്നവരുണ്ട്. അതൊന്ന് നിറുത്തണമെന്ന് അപേക്ഷയുണ്ട്’- നൂറിൻ കൂട്ടിചേർത്തു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍