UPDATES

സിനിമാ വാര്‍ത്തകള്‍

എഴുത്തുകാരി അറിയാതെ നോവല്‍ സിനിമയാക്കുന്നു; ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ന്റെ നിർമ്മാണം തടഞ്ഞ് കോടതി

തന്റെ നോവലിലെ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നുപറയുന്ന കഥയുമായി ചിത്രീകരണം തുടങ്ങുകയാണെന്ന് മനസിലാക്കിയാണ് നടപടിയിലേക്ക് നീങ്ങിയതെന്നും ലിസി വ്യക്തമാക്കി.

എഴുത്തുകാരി ലിസിയുടെ പരാതിയില്‍ ജോഷി ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’ന്റെ നിർമ്മാണം തടഞ്ഞ് കോടതി ഉത്തരവ് . ‘വിലാപ്പുറങ്ങള്‍’ എന്ന തന്റെ നോവല്‍ അറിവോ സമ്മതമോ ഇല്ലാതെ സിനിമായക്കുന്നെന്നാണ് ലിസിയുടെ പരാതി.

തന്റെ കഥയെ ആസ്പദമാക്കി ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നതെന്നായിരുന്നു എഴുത്തുകാരിയുടെ പരാതി. കേസ് പരിഗണിച്ച തൃശൂര്‍ ജില്ലാകോടതിയാണ് തല്‍ക്കാലിക ഉത്തരവിലൂടെയാണ് നിര്‍മ്മാണം തടഞ്ഞത്.

2017 ല്‍ ഡേവിഡ് കാച്ചപ്പിള്ളിയും ടോം ഇമ്മട്ടി എന്ന സംവിധായകനും നിര്‍മാതാവ് ടോണി വട്ടക്കുഴിയുമാണ് തന്റെ വിലാപ്പുറങ്ങള്‍ സിനിമയാക്കുന്നെന്ന് പറഞ്ഞതെന്നും കാട്ടാളന്‍ പൊറിഞ്ചു സിനിമയാക്കാനായിരുന്നു ധാരണയെന്നും 2018ല്‍ ഫലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമയില്‍ നിന്ന് ടോം ഇമ്മട്ടിയും ഡേവിഡ് കാച്ചപ്പിള്ളിയും പിന്മാറുകയായിരുന്നെന്നും ലിസി പറയുന്നു.

പിന്നീട് തന്റെ നോവലിലെ കാട്ടാളന്‍ പൊറിഞ്ചു ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുമായി അഭിലാഷ് എന്‍ ചന്ദ്രന്‍ രചിച്ചു എന്നുപറയുന്ന കഥയുമായി ചിത്രീകരണം തുടങ്ങുകയാണെന്ന് മനസിലാക്കിയാണ് നടപടിയിലേക്ക് നീങ്ങിയതെന്നും ലിസി വ്യക്തമാക്കി. എന്നാൽ ‘പൊറിഞ്ചു മറിയം ജോസ്’ന്റെ അണിയറ പ്രവർത്തകർ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍