UPDATES

സിനിമാ വാര്‍ത്തകള്‍

‘മാപ്പ് പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല’; നയന്‍താരയോട് മാപ്പ് പറയില്ലന്ന് രാധാ രവി

ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് താനെന്നും മാപ്പ് പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും താൻ ചെയ്തിട്ടില്ല. അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല

നടി നയന്‍താരക്ക് എതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് നടന്‍ രാധാരവി. ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് താനെന്നും മാപ്പ് പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും  ചെയ്തിട്ടില്ല. അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. അന്ന് എന്റെ പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകരടക്കം കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍  അത് അപ്പോഴേ പറയണമായിരുയെന്നും  രാധാരാവി പറയുന്നു. ‘എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാധാരവിയുടെ പരാമര്‍ശം ഇങ്ങനെ;

‘നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. തമിഴ്സിനിമയില്‍ അവര്‍ പിശാചായി അഭിനയിക്കുന്നു അതേ സമയം തെലുങ്കില്‍ സീതയായും. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല, ആര്‍ക്കും ഇവിടെ സീതയാകാം.’

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവി വിവാദ പരാമര്‍ശം നടത്തിയത്. നയന്‍താരയെ മാത്രമല്ല രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും അദ്ദേഹം അധിക്ഷേപിച്ചു.

നയൻതാരയ്ക്ക് എതിരെ നടത്തിയ രാധാരാവിയുടെ വിവാദ പരാമർശങ്ങൾക്ക് എതിരെ രാഷ്ട്രീയ സിനിമ രംഗത്തുള്ള നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഡിഎംകെയുടടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിപരീതമായാണ് രാധാ രവി പ്രവര്‍ത്തിക്കുന്നതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍