UPDATES

സിനിമാ വാര്‍ത്തകള്‍

ഹരികൃഷ്ണന്‍സിലെ ഗുപ്തനാകുവാന്‍ താന്‍ എത്തിയത് ഇങ്ങനെ; സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോന്‍

റോജയിൽ അരവിന്ദ് സാമി ചെയ്‌ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു

മമ്മൂട്ടി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറിയ ഒരു ചിത്രമായിരുന്നു ഹരി കൃഷ്ണന്‍സ്. എന്നാല്‍ സിനിമ കണ്ടവരാരും തന്നെ മറക്കാനിടയില്ലാത്ത മറ്റൊരു കഥാപാത്രമാണ് ഗുപ്തന്‍. പ്രശസ്ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്. ഗുപ്തനായി എത്തിയതിനെ കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് രാജീവ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

‘ഒന്നു മുതല്‍ പൂജ്യം വരെ ഷൂട്ട് ചെയ്യാനായിട്ടാണ് വന്നത്. അപ്പോ അവിടെ പാച്ചിക്കയും (സംവിധായകന്‍ ഫാസില്‍) അപ്പച്ചന്‍ സാറും ഉണ്ടായിരുന്നു. എന്നെ നോക്കിയിട്ട് അപ്പച്ചന്‍ സാര്‍ ഓരോന്നൊക്കെ കാണിക്കുന്നുണ്ട്. ക്യാമറയൊക്കെ ഞാന്‍ എക്സ്പ്ലേയിന്‍ ചെയ്തു. എന്നിട്ടും അപ്പച്ചന്‍ സാര്‍ കൈകൊണ്ട് ഓരോന്ന് കാണിക്കുന്നുണ്ട്. പാച്ചിക്ക വന്നു പറഞ്ഞു, രാജീവ് നമ്മള്‍ടെ പടത്തില്‍ അഭിനയിക്കുന്നോ? നല്ലൊരു ലവ് സ്റ്റോറിയാണ്. കണ്ടില്ലേ മോഹന്‍ലാലാക്കെ എത്ര വലിയ ആളായിട്ട് ഇങ്ങനെ…മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ മാതിരി ഒരുപടം നമുക്ക് ചെയ്യാം.

ഇല്ലാ, സിനിമോട്ടാഗ്രാഫിയില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലിരിക്കുവാണെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഞാന്‍ ബോംബെ ചെയ്തു, മിന്‍സാരക്കനവ് ചെയ്തു. അപ്പോഴൊക്കെ അഭിനയിക്കണമെന്ന ആവശ്യം പാച്ചിക്ക പറഞ്ഞിരുന്നു. താന്‍ ആദ്യം ക്യാമറ ചെയ്യണമെന്ന് പറഞ്ഞു, പിന്നെ ഡയറക്ഷന്‍. ഇതെല്ലാം കഴിഞ്ഞു, ഇപ്പോ എനിക്കൊരു പടമുണ്ട്. അതില്‍ മോഹന്‍ലാല്‍ ഉണ്ട് മമ്മൂട്ടിയുണ്ട്. അവരെപ്പോഴും ഡിസ്‌കസ് ചെയ്യുന്ന ഒരു ക്യാരക്ടറാണ്. ഒരു ദിവസേ വരേണ്ട കാര്യമുള്ളൂ. ഞാന്‍ ഓകെ പറഞ്ഞു’.

കൂടാതെ റോജയില്‍ അരവിന്ദ് സാമി ചെയ്ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്‌നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാല്‍ അത് നിരസിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നു പോയ കാലങ്ങളെ പറ്റിയല്ല ഭാവിയെ പറ്റിയാണ് താന്‍ ചിന്തിക്കാറുള്ളതെന്ന് രാജീവ് മേനോന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍