അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവ് മഞ്ചിന്ദര്‍ സിങ് സിര്‍സയും സമാന ആരോപണം ഉന്നയിച്ചിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പരാതിയുമായി ബിജെപി നേതാവ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന വെബ് സീരീസ് ‘സേക്രഡ് ഗെയിംസി’ല്‍ സിഖ് മതത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ചൊവ്വാഴ്ച ദില്ലി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗ പൊലീസില്‍ പരാതി നല്‍കിയത്.
‘സിഖ് മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ‘സേക്രഡ് ഗെയിംസി’ലെ ഒരു രംഗത്തില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സിഖ് കഥാപാത്രം താന്‍ ധരിച്ചിരിക്കുന്ന കാര (സിഖ് മതവിശ്വാസികള്‍ ധരിക്കുന്ന വള) ഊരിയെറിയുന്നുണ്ട്. ഇത് സിഖ് മതത്തോടുള്ള അനാദരവാണ്’- പരാതി നൽകിയ ബിജെപി നേതാവ് ടാജിൻഡർ ബഗ്ഗ എന്‍ഡിടിവിയോട് പറഞ്ഞു.
നീട്ടിവളര്‍ത്തിയ മുടി, മീശയും താടിയും, കാര എന്നറിയപ്പെടുന്ന മെറ്റല്‍ വള, കച്ചേര എന്ന കോട്ടണ്‍ വസ്ത്രം ഇരുമ്പ് കത്തി എന്നിങ്ങനെ വിശ്വാസത്തിന്‍റെ ഭാഗമായി അഞ്ച് പ്രതീകങ്ങളാണ് സിഖ് മതവിശ്വാസികള്‍ പിന്തുടരുന്നത്.
അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവ് മഞ്ചിന്ദര്‍ സിങ് സിര്‍സയും സമാന ആരോപണം ഉന്നയിച്ചിരുന്നു. അനുരാഗ് കശ്യപിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നല്‍കിയതായി സിര്‍സ പറഞ്ഞു.
കുറച്ച് ഏറെ നാളുകളായി സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുകയാണ് അനുരാഗ് കശ്യപ്. സംഘപരിവാർ അനുകൂലികളുടെ ഭീഷണയെ തുടർന്ന് തന്റെ ട്വീറ്റ് പിൻവലിക്കേണ്ടി വന്നിരുന്നു അദേഹത്തുനിന്. ബിജെപിയുടെ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ സജീവമായി പ്രതികരിക്കുന്ന ഒരു വ്യക്തികൂടിയാണ് അദ്ദേഹം.
തന്റെ നിലപാട് വ്യക്തമാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്കും മകള്‍ക്കും ഭീഷണി സന്ദേശം ലഭിക്കുകയാണെന്നും ഭയമില്ലാതെ മനസിലുള്ളത് പറയാന്‍ തനിക്ക് സാധിക്കാത്തതുകൊണ്ട് ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്നുമാണ് കശ്യപ് അറിയിച്ചത്.
മോദിയെ അഭിനന്ദിക്കുന്നതോടൊപ്പം തന്റെ മകള്‍ക്കെതിരെ ലൈംഗികാതിക്രമ ഭീഷണി മുഴക്കി ചില ട്രോളുകള്‍ വരുന്നുണ്ടെന്നും ഇത്തരം ട്രോളുകളിലൂടെ വിജയമാഘോഷിക്കുന്ന മോദിയുടെ അണികളെ എങ്ങനെ നേരിടണമെന്നുമാണ് ട്വീറ്റിലൂടെ സംവിധായകന്‍ ചോദിച്ചത്.