UPDATES

സിനിമാ വാര്‍ത്തകള്‍

പ്രിയനോട് സത്യനു തോന്നിയ ഈഗോ മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയകാരണമായി

അങ്ങനെയൊന്നു സംഭവിച്ചേക്കാമെന്നു പ്രിയന്‍ പറഞ്ഞതാണ്

പില്‍ക്കാല്ലത്ത് വലിയതോതില്‍ ആഘോഷിക്കപ്പെടുകയും ഇറങ്ങിയ സമയത്ത് പരാജയമായിരുന്നതുമായ ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. അതിലൊന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ പിന്‍ഗാമി.

രഘുനാഥ് പാലേരിയുടെ ‘ കുമാരേട്ടന്‍ പറയാത്ത കഥ’ എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു പിന്‍ഗാമി. സത്യന്റെ പതിവുവഴി സിനിമകളില്‍ നിന്നും വ്യത്യസ്തം. അതേസമയം ക്രൈം ത്രില്ലറിന്റെ വ്യത്യസ്തമായൊരു അനുഭവവും. പക്ഷേ തിയേറ്ററുകളില്‍ അതൊന്നും പ്രയോജനം ചെയ്തില്ല.

പിന്‍ഗാമി തിയേറ്ററുകളില്‍ നിന്നും തിരിച്ചടി നേരിടുമ്പോള്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെയായിരുന്നു വിജയക്കൊടി പാറിച്ച് തിയേറ്ററുകളില്‍ ഉണ്ടായിരുന്നതും. പ്രിയന്‍-ലാല്‍ കൂട്ടുകെട്ടിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് തേന്മാവിന്‍ കൊമ്പത്ത്.

പിന്‍ഗാമിയുടെ പരാജയകാരണവും അതു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ സത്യന്‍ പറയുന്നു. പ്രിയദര്‍ശന്റെ വാക്ക് കേട്ടിരുന്നെങ്കില്‍ പിന്‍ഗാമിയുടെ ജാതകം തിരുത്തപ്പെട്ടേനെ. സില്‍വര്‍ സ്‌ക്രീനിനു നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അതേക്കുറിച്ച് പറയുന്നുണ്ട്.

പിന്‍ഗാമിയുടെ പരാജയം എന്നെ വേദനിപ്പിച്ചു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. സാധാരണരീതിയില്‍ നിന്ന് വിട്ട് ഞാന്‍ ചെയ്ത സിനിമയാണ്. ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്ന രഘുനാഥ് പലേരിയുടെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത സിനിമ. ഒരു കുറ്റകൃത്യത്തിലും അതിന്റെ അന്വേഷണത്തിലും ഊന്നിയുള്ള സിനിമയാണെങ്കിലും പിന്‍ഗാമി ഒരു ആക്ഷന്‍ ഡ്രാമ ആയിരുന്നില്ല. ഒരു തെറ്റായ തീരുമാനം കൊണ്ടാണ് ആ സിനിമ പരാജയപ്പെട്ടതെന്നാണ് എന്റെ വിശ്വാസം. പ്രിയദര്‍ശന്റെ ‘തേന്മാവിന്‍ കൊമ്പത്തി’നൊപ്പമാണ് പിന്‍ഗാമി റിലീസ് ചെയ്തത്. ഇത്തരത്തിലൊന്ന് സംഭവിച്ചേക്കാമെന്ന് പ്രിയദര്‍ശന്‍ എന്നോട് പറഞ്ഞിരുന്നു. എന്റെ സിനിമയുടെ റിലീസ് മാറ്റാമോ എന്നും ചോദിച്ചു. പക്ഷേ അതിന് എന്റെ ഈഗോ അനുവദിച്ചില്ല. അങ്ങനെയെങ്കില്‍ പ്രിയദര്‍ശന് സ്വന്തം ചിത്രം മാറ്റിവച്ചുകൂടേ എന്ന് എന്റെ ചിന്ത പോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍