UPDATES

സിനിമാ വാര്‍ത്തകള്‍

മീടൂ കാമ്പയിന്‍; 47 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ലൈംഗികപീഡനത്തിന് ജീതേന്ദ്രയ്‌ക്കെതിരേ പരാതി

ബന്ധുവായ സ്ത്രീയാണ് 75 കാരനായ ജീതേന്ദ്രയ്‌ക്കെതിരേ പൊലീസില്‍ ലൈംഗികപീഡനത്തിന് പരാതി നല്‍കിയത്

ബോളിവുഡിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ ജീതേന്ദ്രയ്‌ക്കെതിരേ ലൈംഗികാരോപണ പരാതിയുമായി ബന്ധു. 47 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീതേന്ദ്ര തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി. സിനിമാലോകത്ത് വ്യാപകമായ മീടൂ കാമ്പയിന്റെ ഭാഗമായാണ് ഇപ്പോള്‍ താന്‍ ഈ വിവരം പുറത്തു പറയുന്നതെന്ന് ജീതേന്ദ്രയുടെ അമ്മയുടെ ബന്ധത്തിലുള്ള പരാതിക്കാരി പറയുന്നു. ഹിമാചല്‍ പ്രദേശ് ഡിജിപിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

1971 ല്‍ ആണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നതെന്ന് പരാതിക്കാരി പറയുന്നു. അന്ന് തനിക്ക് 18 ഉം ജീതേന്ദ്രയ്ക്ക് 28 വയസുമാണ് പ്രായം. ഷിംലയിലുള്ള തന്റെസിനിമ ലൊക്കേഷനിലേക്ക് തന്നെ ക്ഷണിക്കുകയും ന്യൂഡല്‍ഹിയില്‍ നിന്നും തങ്ങള്‍ ഇരുവരും ഷിംലയിലേക്ക് പോവുകയും ചെയ്തതായി അവര്‍ പറയുന്നു. ഷിംലയില്‍ എത്തിയശേഷമുള്ള രാത്രിയില്‍ ജീതേന്ദ്ര മദ്യപിച്ച നിലയില്‍ തന്റെ മുറിയിലേക്ക് കടന്നു വരികയും തന്നെ ഉപദ്രവിക്കുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.

ഇപ്പോള്‍ 75 കാരനായ ജീതേന്ദ്രയുടെ യഥാര്‍ത്ഥ പേര് രവി കപൂര്‍ എന്നാണ്. ബാലാജി ടെലിഫിലിംസ്, ബാലാജി മോഷന്‍ പിക്‌ചേഴ്‌സ്, എഎല്‍ടി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ചെയര്‍മാനായ ജീതേന്ദ്ര സിനിമ, സീരിയല്‍ നിര്‍മാണരംഗത്തെ പപ്രമുഖനായിരുന്നു. ജീതേന്ദ്രയുടെ മകനാണ് പ്രശസ്ത ബോളീവുഡ് താരമായ തുഷാര്‍ കപൂര്‍. മകള്‍ ഏക്ത കപൂര്‍ ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളാണ്. ബാലാജി ടെലിഫിലിംസിന്റെ മനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറും ഇപ്പോള്‍ ഏക്തയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍