UPDATES

സിനിമാ വാര്‍ത്തകള്‍

‘മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോൺ മക്കൾക്ക് കുടുംബ ബിസിനസ് നിർദേശിക്കു’; സണ്ണിയുടെ മറുപടി വൈറൽ- വീഡിയോ

പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കമന്റുകളോടും, ചോദ്യങ്ങളോടും അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലൂടെ മറുപടി പറയുകയായിരുന്നു സണ്ണി ലിയോൺ

തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകുന്നതിൽ സണ്ണി ലിയോൺ ഒട്ടും പിന്നിലല്ല. സിനിമ താരമായി ചുവടുറപ്പിക്കുന്ന സണ്ണി മുന്‍പ് പോണ്‍ താരമായിരുന്നത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ട്രോളുകളും ഏറെയാണ്. ഇപ്പോഴിതാ  സണ്ണിയുടെ ഒരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കമന്റുകളോടും, ചോദ്യങ്ങളോടും അര്‍ബാസ് ഖാന്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലൂടെ മറുപടി പറയുകയായിരുന്നു  സണ്ണി ലിയോൺ.

“മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ്‍ കുടുംബ ബിസിനസ് തന്റെ മക്കള്‍ക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശിക്കൂ” എന്ന കമന്റിനുള്ള മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘അതെ, ആയിരിക്കാം. ഞാന്‍ എന്തിന് അത് ചെയ്യണം. അവര്‍ക്ക് പക്ഷേ ഇന്ത്യന്‍ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്… അല്ലെങ്കില്‍ എന്റെ മകള്‍ക്ക് ഞാന്‍ തുടങ്ങിയ കോസ്മെറ്റിക് ബിസിനസോ രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ തുടങ്ങിവച്ച പെര്‍ഫ്യൂം ബിസിനസോ തുടര്‍ന്ന് കൊണ്ടുപോകാന്‍ താത്പര്യമുണ്ടങ്കില്‍ അതൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരോട് കാരുണ്യവും അലിവും ഉള്ള നല്ല മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവര്‍ വിനോദ മേഖലയില്‍ ആണോ ജോലി എടുക്കുന്നത് എന്നത് കണക്കാക്കേണ്ട കര്യമേയില്ല. അവര്‍ അഡള്‍ട് സിനിമാ മേഖലയില്‍ ജോലി ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ്. അവര്‍ക്ക് ഒരു വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ്’ സണ്ണി പറയുന്നു.
സണ്ണി ലിയോൺ -അർബാസ് ഖാൻ അഭിമുഖം കാണാം:

‘അതങ്ങനെ സംഭവിച്ചുപോയതാണ്…ഞാനതു വേണമെന്ന് കരുതി തന്നെ ചെയ്തതല്ല അല്ലെങ്കില്‍ ആരെങ്കിലും എന്നെ അതിലേക്ക് തള്ളിവിട്ടതുമല്ല, അങ്ങനെയൊന്നുമില്ല അത് സംഭവിച്ചു പോയതാണ്..’ എങ്ങനെയാണ് താന്‍ അഡള്‍ട് സിനിമാ മേഖല ഒരു കരിയറായി തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് സണ്ണിയുടെ ഉത്തരം ഇതായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍