UPDATES

സിനിമാ വാര്‍ത്തകള്‍

‘ബോളിവുഡിലെ റാക്കറ്റുകൾ ഒരിയ്ക്കലും എനിക്കൊപ്പം നിന്നിട്ടില്ല’; കങ്കണ റണാവത്‌

അമീർഖാനോട് ദംഗൽ എന്ന ചിത്രത്തെക്കുറിച്ചു പറയാൻ ഒരുപാട് കഷ്ടപ്പെട്ടാണ് താൻ പോയതെന്നും എന്നിട്ടും തന്റെ ചിത്രങ്ങളുടെ ട്രയൽസ് കാണാൻ അവരാരും വന്നില്ലെന്നും കങ്കണ പറയുന്നു

തന്നേക്കാൾ ജൂനിയേഴ്സ് ആയ പല യുവനടിമാരിൽ നിന്നും അനുഭവിക്കേണ്ടി വന്ന പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും അവഗണനയെക്കുറിച്ചും കങ്കണ തുറന്നു പറയുന്നു. ബോളിവുഡിലെ റാക്കറ്റുകൾ ഒരിയ്ക്കലും എനിക്കൊപ്പം നിന്നിട്ടില്ല. മണികർണിക എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവേ ആണ്
കങ്കണ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘എന്റെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങുമ്പോൾ ആരും ഒരു നല്ലവാക്കു പറയുകയോ ചിത്രത്തിന്റെ ട്രെയിലറുകൾ പങ്കുവയ്ക്കുകയോ ചെയ്യാറില്ല. എന്നാൽ അവരുടെ കാര്യം വരുമ്പോൾ നാണമില്ലാതെ എന്നെ വിളിക്കുകയും ചിത്രത്തിന്റെ ട്രെയിലറുകൾ എനിക്കയച്ചു തരുകയും ചെയ്യാറുണ്ട്.’

2014 ൽ ഒരു സംഭവമുണ്ടായി. എല്ലാവരും എന്നെ അഭിനന്ദിക്കണം എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. പാന്തം എന്ന ചിത്രത്തിന്റെ സ്ക്രീനിങ് ഒരുപാടു തവണ നടത്തി. വികാസിന്റെയും അനുരാഗ് കശ്യപിന്റെയും ആളുകൾ വരുമ്പോഴെല്ലാം സ്ക്രീനിങ് നടത്തിക്കൊണ്ടിരുന്നു. അവർക്കൊക്കെ ഒരുപാട് സുഹൃത്തുക്കളുമുണ്ട്. അവരെല്ലാവരും വരുമ്പോഴൊക്കെ ഞാൻ വല്ലാതെ അവഗണിക്കപ്പെട്ടു കൊണ്ടിരുന്നു. തനു വെഡ്സ് മനുവിനും ഒരുപാട് ട്രയലുകളുണ്ടായിരുന്നു. അതിനാരും വന്നില്ല. പക്ഷേ അവരുടെ ഊഴം വരുമ്പോൾ നാണമില്ലാതെ എന്നെ വിളിക്കും. ആദ്യമൊക്കെ എന്റെ ഷൂട്ട് കാൻസൽ ചെയ്തിട്ട് അവരുടെ ചിത്രങ്ങളുടെ സ്ക്രീനിങ് കാണാൻ ഞാൻ പോകുമായിരുന്നു. ഇപ്പോൾ ആ പതിവ് ഞാൻ നിർത്തി.

‘റാസി എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ആലിയ ഭട്ടിനോടും മേഘ്ന ഗുൽസാറിനോടും അരമണിക്കൂറോളം ഞാൻ സംസാരിച്ചു. ചിത്രത്തിന്റെ ട്രെയിലറിന്റെ ലിങ്ക് ആലിയ എനിക്കയച്ചു തന്നതിനു ശേഷമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം അത് കരൺ ജോഹറിന്റെയോ ആലിയയുടെയോ ചിത്രമല്ല. രാജ്യത്തിനുവേണ്ടി എല്ലാം അർപ്പിച്ച ഷേമത്ത് ഖാന്റെ കഥയാണ്. തിരിച്ച് എന്റെ ചിത്രത്തിന്റെ ഊഴം വരുമ്പോൾ ഇവരിൽ ആരിൽ നിന്നും യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും എനിക്ക് കിട്ടാറില്ല’
ബോളിവുഡിലെ മുൻനിര നടിമാരായ യുവതാരങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ടിനെ ഉദാഹരണമായെടുത്ത് കങ്കണ പറയുന്നതിങ്ങനെ.

അമീർഖാനോട് ദംഗൽ എന്ന ചിത്രത്തെക്കുറിച്ചു പറയാൻ ഒരുപാട് കഷ്ടപ്പെട്ടാണ് താൻ പോയതെന്നും എന്നിട്ടും തന്റെ ചിത്രങ്ങളുടെ ട്രയൽസ് കാണാൻ അവരാരും വന്നില്ലെന്നും കങ്കണ പറയുന്നു. ഇതൊക്കെ കേട്ട് ഇനിയും പുറത്തിറങ്ങാൻ പോകുന്ന ഒന്നു രണ്ടു ചിത്രങ്ങളെക്കുറിച്ച് അവരൊക്കെ എന്തെങ്കിലും നല്ലതെഴുതുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും കങ്കണ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍