തെരഞ്ഞെടുപ്പിന് മുന്‍പ് മോദിക്ക് ഹീറോ പരിവേഷം നല്‍കാനാണ് സിനിമ പുറത്തിറക്കുന്നതെന്ന് നഗ്മ ആരോപിച്ചിരുന്നു. ഏഴ് പതിറ്റാണ്ടുകളായി സര്‍ നെയിമിനെ ആരാധിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ ഭേദമാണ് ഇതെന്ന് വിവേക് പറഞ്ഞു
പ്രതിപക്ഷം ആരോപിക്കുന്ന പോലെ മോദിയുടെ ബയോപിക് രാഷ്ടട്രീയ ആയുധമല്ലെന്നും താൻ ഒരു ബി.ജെ.പിക്കാരന്‍ അല്ല ഇന്ത്യക്കാരനാണെന്നും പറയുകയാണ് വിവേക് ഒബ്‌റോയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രമാണെന്ന് ഒരു ദേശീയ ടെലിവിഷന്‍ ചാനലില്‍ നടന്ന സംവാദത്തില്‍ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിവേക് ഒബ്‌റോയ് മറുപടിയുമായി എത്തിയത്.
‘ഇന്ത്യന്‍ ആര്‍മി നമ്മള്‍ എല്ലാവരുടെയുമാണ്. എന്റേതുമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടേതും. പ്രതിപക്ഷം ആരോപിക്കുന്ന പോലെ മോദിയുടെ ബയോപിക് രാഷ്ടട്രീയ ആയുധമല്ല. ഞാന്‍ ബി.ജെ.പിക്കാരന്‍ അല്ല. ഞാന്‍ ഇന്ത്യക്കാരനാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തെല്ലാം ജോലികള്‍ ഉണ്ട്. എന്തിനാണ് എന്റെ ചെറിയ സിനിമയെ ആക്രമിക്കുന്നത്.’
തെരഞ്ഞെടുപ്പിന് മുന്‍പ് മോദിക്ക് ഹീറോ പരിവേഷം നല്‍കാനാണ് സിനിമ പുറത്തിറക്കുന്നതെന്ന് നഗ്മ ആരോപിച്ചിരുന്നു. ഏഴ് പതിറ്റാണ്ടുകളായി സര്‍ നെയിമിനെ ആരാധിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ ഭേദമാണ് ഇതെന്ന് വിവേക് പറഞ്ഞു.
‘ഇന്ത്യ നശിക്കണം എന്ന് പറയുന്നവര്‍ ഈ രാജ്യത്ത് ജീവിക്കുന്നതില്‍ നിങ്ങള്‍ക്ക് പ്രശ്‌നമില്ല. ഒരു ചെറിയ സിനിമയാണ് നിങ്ങളുടെ പ്രശ്‌നം’- വിവേക് പറഞ്ഞു.