‘ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ ഞാന്‍ ഒരുക്കമാണ്..എന്നാല്‍ ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.. എന്താണതില്‍ തെറ്റ്? ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു’
ലോക്‌സഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ സർവ്വേകളുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച ട്രോളിനെതിരെ വിമർശനങ്ങൾ ഉയരുമ്പോള്‍ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ലെന്നും. അതുകൊണ്ട് തന്നെ താൻ മാപ്പ് പറയേണ്ട കാര്യമെന്താണെന്നും വിവേക് ചോദിക്കുന്നു. എ.എന്‍.ഐയോട് ആയിരുന്നു വിവേക് ഒബ്‌റോയിയുടെ ഈ പ്രതികരണം.
ആളുകള്‍ ഞാന്‍ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയൂ.. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ ഞാന്‍ ഒരുക്കമാണ്..എന്നാല്‍ ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.. എന്താണതില്‍ തെറ്റ്? ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു.
ആളുകള്‍ എന്തിനാണ് അതിത്ര വലിയ വിഷയമാക്കുന്നതെന്ന് എനിക്ക് അറിയില്ല..ആരോ എന്നെ കളിയാക്കി കൊണ്ടുള്ള ഒരു മീം എനിക്ക് ഷെയര്‍ ചെയ്തു തന്നു …ഞാന്‍ അത് കണ്ട് ചിരിച്ചു. അത് തയ്യാറാക്കിയ ആളുടെ കഴിവിനെ ഞാന്‍ പ്രശംസിച്ചു..നിങ്ങളെ ആരെങ്കിലും കളിയാക്കിയാല്‍ അതൊരിക്കലും നിങ്ങള്‍ വലിയ വിഷയമാക്കി എടുക്കരുത്
ആ മീമില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്‌നമല്ല, എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം . ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവര്‍ക്ക് എന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നത് – വിവേക് പറയുന്നു
രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് വിവേക് ഒബ്‌റോയ് മെം ഷെയർ ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള വിവേക് ഒബ്‌റോയിയുടെ ട്വീറ്റിന് വലിയ രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത്.