സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത് നല്ല കാര്യമാണ്
സൂര്യയെ നായകനാക്കി എൻ.ജി.കെ എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ സെല്‍വരാഘവന്‍. ലൈംഗിക പീഡകര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നും ലോകത്തുള്ള ഒരുപാട് പേര്‍ അത്തരമാള്‍ക്കോരടൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സെല്‍വരാഘവന്‍ പറയുന്നു. വ്യക്തിപരമായി കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായത്തില്‍ ലൈംഗിക പീഡനത്തിന് വധശിക്ഷ വേണമെന്നും സെല്‍വരാഘവന്‍ കൂട്ടി ചേർത്തു. ‘എന്‍ജികെ’യുടെ പ്രചാരണ പരിപാടികള്‍ക്കിട ‘ന്യൂസ് മിനിറ്റിന്’ നല്‍കിയ അഭിമുഖത്തിലായിരുന്നു സെല്‍വരാഘവൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘മീടൂ മൂവ്‌മെന്റ് വളരെ നല്ല കാര്യമാണ്. സിനിമയില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്, എല്ലാ മേഖലയിലും ഇത് നടക്കുന്നുണ്ട്. സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വന്ന് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത് നല്ല കാര്യമാണ്. ഇതാണ് സമയം. ഇതുപോലെ എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോഴെല്ലാം അവര്‍ എന്തെല്ലാം കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്നുവെന്നെനിക്ക് മനസിലാകും, ഭര്‍ത്താക്കന്മാരെ ഭയന്നിരിക്കാം, അല്ലെങ്കില്‍ രാഷ്ട്രീയമായി, പക്ഷേ അവര്‍ മുന്നോട്ട് വന്ന് സംസാരിക്കണം. കുറ്റക്കാരായവര്‍ ശിക്ഷിക്കപ്പെടണം’- സെല്‍വരാഘവന്‍ പറഞ്ഞു