UPDATES

വിദേശം

വിഷന്‍ 2030ലേക്ക് മുന്നേറുന്ന സൌദിയില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നത് 2305 പേര്‍; 17 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് രാജ്യദ്രോഹ കുറ്റത്തിന്

സൗദി അറേബ്യയിൽ 5 സ്ത്രീകൾ ഉൾപ്പെടെ 17 പേരെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു

സൗദി അറേബ്യയിൽ 5 സ്ത്രീകൾ ഉൾപ്പെടെ 17 പേരെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. അന്യരാജ്യങ്ങളോടൊപ്പം ചേർന്ന് സൗദി രാജഭരണത്തിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്.

5 സ്ത്രീകളെയും 3 പുരുഷന്മാരെയും പിന്നീട് വെറുതെ വിട്ടിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. അറസ്റ്റിൽ ആയവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്ന് കോടതി അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചിട്ടില്ല എന്നും കോടതി കൂട്ടിച്ചേർത്തു.

അടുത്തിടെ സൗദി അറേബ്യയില്‍ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടിരിക്കുന്നത്.

2305 പേര്‍ സൗദിയിലെ ജയിലുകളില്‍ ആറു മാസത്തിലധികമായി വിചാരണ കൂടാതെ തടവില്‍ കഴിയുകയാണ്. ഇതില്‍ ഒരാള്‍ പത്തു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ ജയിലില്‍ കഴിയുന്നുണ്ട്. ‘തടവുകാരുടെ വിചാരണ നടത്തുവാന്‍ ഇത്രയും കാലതാമസം നേരിട്ടുവെന്നതിന് അര്‍ത്ഥം സൗദിയിലെ നിയമ വ്യവസ്ഥയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുകയാണെന്നും അത് അനുദിനം മോശം അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയുമാണ് എന്നാണ്’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മിഡില്‍ ഈസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക ഡയറക്ടര്‍ സാറാ ലീ വിറ്റ്‌സണ്‍ പറഞ്ഞു. വിഷന്‍ 2030 എന്ന പേരില്‍ സൗദിയെ നവീകരിച്ചു ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടുതല്‍ പരിഗണന നല്‍കേണ്ടത് വര്‍ഷങ്ങളായി വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ക്കാണെന്നും അവര്‍ പറഞ്ഞു.

വിചാരണയില്ലാതെ തടങ്കലില്‍ കഴിയുന്നവരുടെ എണ്ണം 2014 മുതല്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. 2014 വരെ ഇത്തരത്തില്‍ തടവില്‍ കഴിയുന്നവരുടെ എണ്ണം 293 ആയിരുന്നു. ജനങ്ങളെ തോന്നിയതുപോലെ തടവില്‍ പാര്‍പ്പിക്കുന്ന നടപടി സൗദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ഫെബ്രുവരിയില്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മോജബിന് കത്തയച്ചിരുന്നുവെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പ്രിയ ആരാധകരെ, നിങ്ങളുടെ നായകന്‍ സ്ത്രീകളെ വണ്ടിയോടിക്കാന്‍ അനുവദിക്കും, പക്ഷേ അയാളൊരു യുദ്ധക്കുറ്റവാളി കൂടിയാണ്

EXCLUSIVE: ലത്തീഫയെ പിടികൂടി തിരിച്ചയച്ചത് ഇന്ത്യ തന്നെ; ദുബായ് രാജകുമാരിയോട് അവസാനം സംസാരിച്ചയാളുടെ വെളിപ്പെടുത്തല്‍

പള്ളിക്ക് പകരം സിനിമ തീയറ്ററുണ്ടാക്കുന്നു, നിരീശ്വരവാദികള്‍ക്ക് വേണ്ടി അഴിഞ്ഞാടുന്നു: സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ ക്വെയ്ദ

സല്‍മാന്‍ രാജകുമാരന്‍ താന്തോന്നി; അട്ടിമറി ആഹ്വാനവുമായി സൌദിയിലെ വിമത രാജകുമാരന്‍

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍