UPDATES

വിദേശം

സിറിയക്കെതിരെ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ആക്രമണം; ലോകം സംഘര്‍ഷ ഭീതിയില്‍

തെമ്മാടി രാഷ്ട്രങ്ങളെയും, ക്രൂരന്മാരും കൊലയാളികളുമായ സ്വേച്ഛാധിപതികളെയും പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനും ദീര്‍ഘ കാലത്തേക്ക് വിജയം കൈവരിക്കാന്‍ കഴിയില്ലെന്ന് ട്രംപ്

ദൂമയില്‍ കഴിഞ്ഞ ശനിയാഴ്ച സിറിയ നടത്തിയ രാസായുധ ആക്രമണത്തിന് മറുപടിയായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനിക നടപടിക്ക് തുടക്കം കുറിച്ചു.

വെള്ളിയാഴ്ച രാത്രി 9 മണിക്ക് (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 6.30നു) വാഷിംഗ്ടണ്‍ ഡി സിയില്‍ വെച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചു. “കാടത്തത്തിനും ക്രൂരതയ്ക്കും എതിരെ ന്യായമായ അധികാരം ഉപയോഗിച്ച് രാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവര്‍ സംയുക്ത സൈനിക നടപടി ആരംഭിച്ചിരിക്കുന്നു. ഇന്ന് രാത്രി നമ്മുടെ ധീരരായ പോരാളികള്‍ക്കും സഖ്യ കക്ഷികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാ അമേരിക്കക്കാരോടും ഞാന്‍ ആവശ്യപ്പെടുന്നു.” ട്രംപ് പറഞ്ഞു.

ട്രംപ് തുടര്‍ന്നു; “സിറിയയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദൈവം ആശ്വാസം പകര്‍ന്നു നല്കാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. സമാധാനത്തിന്റെയും അന്തസ്സിന്റെയും ഭാവി കാലത്തേക്ക് ആ മേഖലയെ ദൈവം വഴി കാട്ടണമേ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്ക് മേല്‍ ദൈവത്തിന്റെ കാവല്‍ എല്ലാ കാലത്തും ഉണ്ടാകുമെന്നും രാജ്യത്തിന് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുമെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. നന്ദി. ശുഭ രാത്രി.”

അതോടൊപ്പം സിറിയന്‍ ഭരണകൂടത്തിനെ പിന്തുണയ്ക്കുന്നതിനെതിരെ റഷ്യയ്ക്കും ഇറാനും എതിരെ അതിശക്തമായ വിമര്‍ശനമാണ് ട്രംപ് അഴിച്ചുവിട്ടത്.

“ലോക രാജ്യങ്ങള്‍ വിലയിരുത്തപ്പെടുക അവര്‍ ചങ്ങാത്തത്തില്‍ ആകുന്ന രാജ്യങ്ങള്‍ ഏതെന്ന അടിസ്ഥാനത്തിലായിരിക്കും. തെമ്മാടി രാഷ്ട്രങ്ങളെയും, ക്രൂരന്മാരും കൊലയാളികളുമായ സ്വേച്ഛാധിപതികളെയും പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനും ദീര്‍ഘ കാലത്തേക്ക് വിജയം കൈവരിക്കാന്‍ കഴിയില്ല.” ട്രംപ് പറഞ്ഞു.

“ഈ ഇരുണ്ട വഴി തുടരുമോ അതോ സുസ്ഥിരതയും സമാധാനത്തിനും ശക്തി പകരുന്ന പരിഷ്കൃതരാജ്യങ്ങളുടെ കൂടെ ചേരുമോ എന്നു റഷ്യ എത്രയും പെട്ടെന്നു തീരുമാനിക്കണം. ചിലപ്പോള്‍ വരും കാലങ്ങളില്‍ എപ്പോഴെങ്കിലും റഷ്യയുമായും, ഇറാനുമായി പോലും, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ചിലപ്പോള്‍ അതിനു സാധിച്ചേക്കില്ലെന്നും.” ട്രംപ് പറഞ്ഞു.

നാവിക, വ്യോമ സേനകള്‍ സിറിയന്‍ സൈനിക നടപടില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. “സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ ശേഷി നശിപ്പിക്കാനും തടയാനും ഏകോപിതവും ലക്ഷ്യവേദിയുമായ സൈനിക ആക്രമണത്തിന്” താന്‍ ബ്രിട്ടീഷ് സൈന്യത്തെ ചുമതലപ്പെടുത്തിയതായി യു കെ പ്രധാനമന്ത്രിയെ തെരേസ മെയ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സിറിയയിലെ ഡൂമയില്‍ രാസായുധ ആക്രമണം നടത്തിയത് ബ്രിട്ടന്‍ ആണെന്ന റഷ്യന്‍ പ്രതിരോധമന്ത്രി മേജര്‍ ജെനറല്‍ ഇഗോര്‍ കൊണാഷെങ്കോവിന്റെ പ്രസ്താവനയെ തുടര്‍ന്നു സംജാതമായ നാടകീയമായ മണിക്കൂറുകള്‍ക്കൊടുവിലാണ് സൈനിക ആക്രമണം ആരംഭിച്ചത്.

(representational image used)

നേരിട്ടുള്ള ആക്രമണം ‘സിറിയയിലെ കശാപ്പും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കുന്നതിനെ’ന്ന് അമേരിക്ക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍