UPDATES

വിദേശം

ചൈന, പാക്കിസ്ഥാന്‍, സൌദി എന്നീ സുഹൃത് രാജ്യങ്ങളിലേക്ക് മാലദ്വീപ് ദൂതന്മാരെ അയച്ചു; ഇന്ത്യ ‘സുഹൃത്ത’ല്ല

സാമ്പത്തിക വികസന മന്ത്രി മൊഹമ്മദ് സയ്യിദ് ചൈനയിലേക്കും വിദേശകാര്യ മന്ത്രി മൊഹമ്മദ് അസീം പാകിസ്ഥാനിലേക്കും ഇന്നലെ തിരിച്ചു

മാലദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്‍ മൂന്ന് സുഹൃത് രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചു. അതില്‍ ഇന്ത്യ ഇല്ല. ചൈന, പാക്കിസ്ഥാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ദൂതന്മാരെ അയച്ചത്. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് ഈ രാജ്യങ്ങളെ വിവരം ധരിപ്പിക്കാനാണ് മെംബേഴ്സ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് കാബിനറ്റ് ദൂതന്മാരെ ആയച്ചതെന്ന് പ്രസിഡന്റിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക വികസന മന്ത്രി മൊഹമ്മദ് സയ്യിദ് ചൈനയിലേക്കും വിദേശകാര്യ മന്ത്രി മൊഹമ്മദ് അസീം പാകിസ്ഥാനിലേക്കും ഇന്നലെ തിരിച്ചു. മത്സ്യ-കാര്‍ഷിക മന്ത്രി ഡോ. മൊഹമ്മദ് ഷൈനീ ഇന്ന് സൌദി അറേബ്യയിലേക്ക് പോകും.

പ്രസിഡന്റ് അബ്ദുല്ല യമീന്‍ ഗയും ഫെബ്രുവരി 5 രാത്രിയോടെ പ്രഖ്യാപിച്ചി 15 ദിവസത്തെ ആഭ്യന്തര അടിയന്തരാവസ്ഥ ഗുരുതരമായ രാഷട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജയിലില്‍ അടക്കപ്പെട്ട നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കിയതിനെ തുടര്‍ന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ രണ്ടു സുപ്രീം കോടതി ന്യായാധിപന്‍മാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മാല ദ്വീപിലെ സംഭവവികാസങ്ങളില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചൈനയുമായി മാലദ്വീപിന്റെ വളരുന്ന ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം എന്നു ചൈന മാലദ്വീപ് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.

Also Read: മാലദീപിലെ രാഷ്ട്രീയ പ്രതിസന്ധി; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ട്; മൂന്നു കാരണങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍