UPDATES

വിദേശം

യുഎന്‍ ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ വെട്ടിച്ചുരുക്കുമെന്ന് അമേരിക്കന്‍ ഭീഷണി

ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ ബജറ്റ് അമേരിക്ക വെട്ടിക്കുറയ്ക്കുന്നത്.

ഐക്യരാഷ്ട്ര സംഘടന ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1827കോടി രൂപ) വെട്ടിച്ചുരുക്കുമെന്ന് അമേരിക്കയുടെ ഭീഷണി. ട്രംപിന്റെ അഞ്ച് ശതമാനം ഫണ്ടാണ് വെട്ടിക്കുറയ്ക്കുന്നത്. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ ബജറ്റ് അമേരിക്ക വെട്ടിക്കുറയ്ക്കുന്നത്.

നേരത്തെ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ജനറല്‍ അസംബ്ലിയില്‍ പ്രമേയം വന്നത്. 128 രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തും പ്രമേയത്തെ അനൂകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ഇസ്രയേലുമടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഈ ദിവസം അമേരിക്ക മറക്കില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പിന്റേയും ഭീഷണിയുടേയും സ്വരത്തിലാണ് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി പ്രതികരിച്ചത്. 5.4 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റാണ് 2018-19 വര്‍ഷത്തേയ്ക്കായി യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. മിക്ക വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കുമുള്ളല കട്ടുകളും പുതിയ ബജറ്റില്‍ ഉള്‍പ്പെടുന്നതായി സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു.

യുഎന്‍ ബജറ്റിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് അമേരിക്കയാണ്. റെഗുലര്‍ ബജറ്റിന്റെ 25 ശതമാനവും യുഎസിന്റെ സംഭാവനയാണ്. എന്നാല്‍ റെഗുലര്‍ ബജറ്റ് സമാധാന ദൗത്യങ്ങളേയും മനുഷ്യാവകാശ ഇടപെടലുകളേയും ബാധിക്കില്ല. ജെറുസലേം പ്രശ്‌നത്തില്‍ തങ്ങള്‍ക്കെതിരായ യുഎന്‍ വോട്ടിലെ അതൃപ്തി ഞായറാഴ്ച നിക്കി ഹാലി പ്രകടിപ്പിച്ചിരുന്നു. കാര്യക്ഷമതയില്ലായ്മയും അമിത ചിലവുമാണ് യുഎന്‍ നടത്തുന്നത് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ ജനങ്ങളുടെ ‘മഹാമനസ്‌കത’യും ‘ഔദാര്യ’വും ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും നിക്കി ഹാലി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജെറുസലേം പ്രശ്‌നം: യുഎന്നില്‍ അമേരിക്ക ഒറ്റപ്പെട്ടു; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു

ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?

ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍