UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി സഹായം യാചിച്ച് അലഞ്ഞതു നഗ്നയായി; കാഴ്ചക്കാരായി ജനക്കൂട്ടം

യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു

കൂട്ടബലാത്സംഗത്തിനിടയില്‍ നിന്നും രക്ഷപ്പെട്ടു വിവസ്ത്രയായി റോഡിലൂടെ രക്ഷ യാചിച്ച് ഓടിയ 26 കാരിയെ, നോക്കി നിന്നതല്ലാതെ ആരും സഹായിച്ചില്ലെന്ന് റിപ്പോര്‍ട്ട്. നേപ്പാള്‍ സ്വദേശിയായ യുവതിയാണ് ഇങ്ങനെയൊരു അവഗണയ്ക്കു കൂടി ഇരയായത്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ പൊലീസാണ് യുവതിയെ സംരക്ഷിച്ചു കൊണ്ടുപോയത്.

ഞായറാഴ്ച രാവിലെയാണ് അഞ്ചുപേര്‍ ചേര്‍ന്നു യുവതിയെ ബലാത്സംഗം ചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലുള്ള പാണ്ഡവ് നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാം നിലയിലെ മുറിയില്‍വച്ചായിരുന്നു യുവതി അക്രമിക്കപ്പെട്ടത്. ആക്രമികളുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടിയാണു രക്ഷപ്പെട്ടത്. ഈ സമയം ഇവര്‍ വിവസ്ത്രയായിരുന്നു. യുവതിയെ ആ നിലയില്‍ പലരും കണ്ടെങ്കിലും അവരുടെ നഗ്നത മറയ്ക്കാനുള്ള സഹായംപോലും ആരും ചെയ്തു കൊടുത്തില്ല. പല വാഹനങ്ങള്‍ക്കും കൈ കാണിച്ചെന്നും റോഡില്‍ ഉണ്ടായിരുന്നവരോട് സഹായം ചോദിച്ചെന്നും എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു. ഒടുവില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍ തന്നെ അവിടെ എത്തിയ പൊലീസ് യുവതിയെ എല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകളില്‍ നിന്നും ചാടിയതിന്റെ ഫലമായി യുവതിയുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോള്‍ സെന്റര്‍ ജീവനക്കാരായ യുവാക്കളാണ് അറസ്റ്റിലായത്. ഇവരില്‍ ഒരാളുടെ സുഹൃത്തായിരുന്നു യുവതി. ഇയാളുടെ ക്ഷണം സ്വീകരിച്ച് എത്തിയപ്പോഴായിരുന്നു യുവതി അക്രമിക്കപ്പെട്ടത്. നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവതി ബാല്‍ക്കണിയില്‍ നിന്നും താഴേക്കു ചാടുന്നതായി കാണുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍