അഴിമുഖം പ്രതിനിധി
ഫറൂഖ് കോളേജില്‍ ലിംഗ വിവേചനം നിലനിൽക്കുന്നുവെന്ന് സംസ്ഥാന യുവജന കമ്മീഷൻ റിപ്പോർട്ട്. കേരളത്തിലെ കോളേജുകളില്‍ പൊതുവില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്‌ളാസില്‍ ഒരേ ബഞ്ചില്‍ ഇരിക്കുന്നത് വിലക്കുന്നതിനൊപ്പം കാന്‍റീനില്‍ പ്രത്യേക സ്ഥലങ്ങള്‍ കോളേജില്‍ നിശ്ചയിച്ചിട്ടുള്ളതായും കമ്മീഷന്‍ കണ്ടെത്തി. ഇത് വിദ്യാർഥികൾ തമ്മിൽ ഇടപഴകുന്നത് വിലക്കി ക്കൊണ്ടുള്ള പ്രത്യക്ഷ നടപടിയായി വിലയിരുത്തുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. ലിംഗവിവേചനം സംബന്ധിച്ച് നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചുവെങ്കിലും കോളേജ് അധികാരികളോ, വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന്‍ ഭാരവാഹികളോ ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്നതിന്റെ ഫലമാണ് കോളേജില്‍ നടന്ന സംഭവങ്ങള്‍ എന്ന് കമ്മീഷന്‍ വ്യക്തമാക്കി. കോളേജ് സന്ദർശിച്ച് വിദ്യാർഥികളുടെ മൊഴിയെടുത്ത കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.