UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനനേന്ദ്രിയം മുറിച്ച കേസ്; സ്വാമി നിരപരാധി, പീഡിപ്പിച്ചത് കാമുകന്‍; പെണ്‍കുട്ടിയുടെ പുതിയ പരാതി

ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പെണ്‍കുട്ടി സന്ദര്‍ശിച്ചു

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. പെണ്‍കുട്ടി പൊലീസ് നല്‍കിയ പരാതിയില്‍ കാമുകന്‍ അയ്യപ്പദാസിനെതിരേ ഗുരുതാരോപണം. അതേസമയം ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പെണ്‍കുട്ടി സന്ദര്‍ശിക്കുകയും ചെയ്തു.

കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തന്റേയും ഗംഗേശാനന്ദയുടേയും പക്കല്‍നിന്ന് അയ്യപ്പദാസ് പണം തട്ടിയെടുത്തതായും
പേട്ട പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.

താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സുഹൃത്ത് വ്യാജപ്രചാരണം നടത്തുന്നതായും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെ യുവതി സന്ദര്‍ശിച്ചു.

ഇതിനിടെ കേസില്‍ യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാന്‍ കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ യുവതിയോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു. അതേസമയം ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്ക് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചത്. നുണപരിശോധന നടത്താന്‍ വ്യക്തിയുടെ സമ്മതവും അനിവാര്യമായതിനാലാണ് നേരിട്ട് ഹാജരായി നിലപാടറിയിക്കാന്‍ യുവതിയോട് കോടതി ഉത്തരവിട്ടത്.

യുവതിയെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയയാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ഗംഗേശാനന്ദയ്ക്ക് ജാമ്യം ലഭിച്ചാല്‍ ഉന്നത ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.ഇത് പരിഗണിച്ച് ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍