UPDATES

ഗുജറാത്തില്‍ വീണ്ടും ദളിത്‌ പീഡനം; ചത്ത പശുവിന്റെ അവശിഷ്ടം പിതാവ് നീക്കാഞ്ഞതിന് മകന് മര്‍ദ്ദനം

അഴിമുഖം പ്രതിനിധി

പീഡനങ്ങള്‍ക്കെതിരെ ദളിതര്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തിനിടയിലും ഗുജറാത്തില്‍ ദളിത്‌ ബാലന് മര്‍ദ്ദനം. അഹമ്മദാബാദ് ജില്ലയിലെ ഭുവാല്‍ഡി ഗ്രാമത്തിലാണ് സംഭവം. ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പിതാവ് വിമുഖത കാട്ടിയതിനെത്തുടര്‍ന്ന് 10ആം ക്ലാസ് വിദ്യാര്‍ഥിയായ ഹര്‍ഷിനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഹര്‍ഷ്ന്റെ പിതാവ് ദിനിഷ് പര്‍മാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സാഹില്‍ താക്കൂര്‍ സര്‍വര്‍ഖാന്‍ പത്താന്‍ എന്നിവര്‍ക്ക് നേരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ആണ് കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഉനയിലെ ദളിതര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ദിനിഷ് പര്‍മാര്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ എടുക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയത്. അതേ കോളനിയില്‍ ഒരു വീടിന്റെ മട്ടുപ്പാവില്‍ സുഹൃത്തിനോടൊപ്പം ഇരിക്കുകയായിരുന്ന ഹര്‍ഷിനെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍