UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോസംരക്ഷകരുടെ മര്‍ദ്ദനം; ദളിത് പ്രതിഷേധത്തിനു മുന്നില്‍ ഭരണകൂടം വഴങ്ങുന്നു

അഴിമുഖം പ്രതിനിധി

ഗുജറാത്തില്‍ ദളിതര്‍ പ്രതിഷേധം ശക്തമാക്കുന്നു. കന്നുകാലികളുടെ ജഡം സംസ്‌കരിക്കുന്ന ജോലിയില്‍ നിന്നും പിന്മാറുകയാണ് എന്ന് ദളിതര്‍ അറിയിച്ചു. ഗോവധത്തിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഇവര്‍ പ്രതിഷേധം ആരംഭിച്ചത്. പരമ്പരാഗതമായി ചത്ത മൃഗങ്ങളുടെ തൊലിയുരിയുന്ന തൊഴില്‍ ചെയ്യുന്ന ദളിതുകള്‍ ഒരാഴ്ചയോളമായി ജോലി ബഹിഷ്‌കരിച്ചുവരികയാണ്.

ഗോ രക്ഷകരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദളിതുകളുടെ ജോലി ബഹിഷ്‌കരണം മൂലം സുരേന്ദ്രനഗര്‍ പോലുള്ള നഗരത്തില്‍ ചത്ത മൃഗങ്ങളുടെ ജഡം സംസ്‌കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടേയും കന്നുകാലികളെ വളര്‍ത്തുന്നവരുടേയും സഹായത്തോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 88 കന്നുകാലികളുടെ ജഡങ്ങള്‍ ഇപ്രകാരം സംസ്‌കരിച്ചുവെന്ന് സുരേന്ദ്രനഗര്‍ ജില്ലാ കലക്ടര്‍ ഉദിത് അഗര്‍വാള്‍ പറഞ്ഞു. ദളിതുകളുടെ ആവശ്യം സര്‍ക്കാരുമായി ഉടന്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസം 12 നാണ് ഗുജറാത്തില്‍ നാല് യുവാക്കളെ പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദളിത് യുവാക്കള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍