UPDATES

പ്രവാസം

പ്രവാസി പാഠം ഒന്ന് അപരിചതനെ നമ്പരുത് ചില പ്രവാസി പാഠങ്ങള്‍; അപരിചതനെ നമ്പരുത്

Avatar

അജീഷ് മാത്യു കറുകയിൽ

അബ്ദുല്‍ ജലീല്‍ അതായിരുന്നു അയാളുടെ പേര്. കാസര്‍ഗോഡ് പുത്തിഗെ എന്ന സ്ഥലത്തെ കര്‍ണാടകത്തിനോട് ചേര്‍ന്ന് കിടക്കുന്ന കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന ഗ്രാമത്തില്‍ നിന്നുമായിരുന്നു അബ്ദുല്‍ ജലീല്‍ ഗള്‍ഫില്‍ എത്തിയത്. ലേബര്‍ ക്യാമ്പുകള്‍ തോറും സോക്‌സും ഡി വി ഡിയും മൊബൈല്‍ കവറുകളും വില്‍ക്കുക, കാര്‍ണിവെല്‍ നടക്കുന്ന മൈതാനങ്ങളിലും റമദാന്‍ മാര്‍ക്കറ്റുകളിലും വഴിയോര വാണിഭവും എന്നതായിരുന്നു അബ്ദുല്‍ ജലീലിന്റെ തൊഴില്‍.ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ മയങ്ങിയുണര്‍ന്ന ഞങ്ങളുടെ ക്യാമ്പിനെ എതിരേറ്റതു വെളുത്തു നീണ്ട അബ്ദുല്‍ ജലീലിന്റെ നേര്‍ത്തു പതുങ്ങിയതെങ്കിലും ഇമ്പമാര്‍ന്ന ലേലോ വിളികളായിരുന്നു. ലേലോ ഭായ് ലേലോ പാഞ്ചു രൂപയാ പാഞ്ചു രൂപയാ കുച്ച് ബി ലേലോ… സോക്‌സും മൊബൈല്‍ കവറുകളും സി ഡിയും ഭംഗിയായി നിലത്തു വിരിച്ചിട്ടു അബ്ദുല്‍ ജലീല്‍ കച്ചവടം പൊടി പൊടിക്കുന്നു. ഞങ്ങളുടെ ക്യാമ്പില്‍ അന്‍പതില്‍ താഴെ ആളുകളെ ഉള്ളു എന്നതിനാല്‍ ഇങ്ങനെ ഒരു വാണിഭം നടാടെ ആണ് ആയതു കൊണ്ട് തന്നെ എല്ലാവരും നന്നായി സഹകരിക്കുന്നു. പുതിയതും പഴയതും ഷക്കീല പടങ്ങളും എന്ന് വേണ്ട ജലീലിന്റെ സഞ്ചി ഏതാണ്ട് പൂര്‍ണമായും കാലിയായി കഴിഞ്ഞിരിക്കുന്നു. ആളുകള്‍ പിരിഞ്ഞു പോയി ബാക്കിയുള്ളവ പെറുക്കി സഞ്ചിയിലാക്കന്‍ തുടങ്ങവെയാണ് ഞാന്‍ ജലീലിനു അടുത്തെത്തിയത് എന്നെ കണ്ടതും മെല്ലെ പൂഞ്ചിരിച്ചു, ഇന്നത്തെ കച്ചോടം കഴിഞ്ഞല്ലോ സി ഡി എല്ലാം തീര്‍ന്നു എന്താ വേണ്ടതെന്നു പറഞ്ഞാല്‍ മതി ഞാന്‍ നാളെ കൊണ്ട് വരാം. പറഞ്ഞ സിനിമികളുടെ സി ഡി ജലീല്‍ പിറ്റേന്ന് തന്നെ എന്റെ മുറിയില്‍ എത്തിച്ചു. പുതിയ സിനിമകള്‍ ഇറങ്ങുന്ന അന്ന് തന്നെ ഞങ്ങള്‍ക്കു കൊണ്ട് വന്നു തരുന്ന ജലീല്‍ മെല്ലെ മെല്ലെ എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേയ്ക്ക് കയറികൂടി. ഒരു ദിവസം ജലീല്‍ ഒരു സഞ്ചി നിറയെ സോക്‌സും മൊബൈല്‍ കവറുകളും അടങ്ങുന്ന വലിയ കവറുമായി റൂമില്‍ വന്നിട്ട് ചോദിച്ചു നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്യുമോ ഞാന്‍ എന്റെ റൂം മാറി പുതിയ റൂമിലേയ്ക്ക് പോകുകയാണ് ഒരു ആഴ്ച എന്റെ സാധനങ്ങള്‍ ഇവിടെ ഒന്ന് സൂക്ഷിക്കുമോ പുതിയ റൂമില്‍ ഒന്ന് സെറ്റ് ആയ ശേഷം ഞാന്‍ ഇവ അങ്ങോട്ട് മാറ്റി കൊള്ളാം. പുതിയ സിനിമകളുടെ വിതരണക്കാരനെ പിണക്കേണ്ടാതില്ലാത്തതിനാലും ഞങ്ങള്‍ക്കു പ്രത്യേകിച്ച് അസൗകര്യം ഒന്നും ഇല്ലാത്തതിനാലും അബ്ദുല്‍ ജലീലിന്റെ സഞ്ചി ഞങ്ങളുടെ മുറിയില്‍ ഇടം പിടിച്ചു.

പിറ്റേന്നും അബ്ദുല്‍ ജലീല്‍ വന്നൂ അതില്‍ നിന്നൂം എന്തൊക്കയോ എടുത്തു മടങ്ങി പിന്നെ ദിവസം ഒന്നായി രണ്ടായി മൂന്നായി ആഴ്ചകളായി അബ്ദുല്‍ ജലീലിന്റെ ഒരു വിവരവും ഇല്ല. അയാള്‍ തന്ന മൊബൈല്‍ നമ്പറില്‍ ഞങ്ങള്‍ പല തവണ ഡയല്‍ ചെയ്തു ഫലം തഥൈവ ! വിശ്വസിച്ചേല്‍പ്പിച്ച സഞ്ചി ഞങ്ങള്‍ ഭൂതം നിധി കാക്കുന്ന പോലെ കാത്തു. ഒരു ദിവസം രാത്രിയുടെ മൂന്നാം യാമത്തില്‍ ആരോ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആദ്യം അവഗണിച്ച ഞങ്ങള്‍ വാതില്‍ പൊളിയുന്ന തരത്തില്‍ ഇടി ശബ്ദം കനത്തപ്പോള്‍ ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു വാതില്‍ തുറന്നു. തുറന്നതും അജാനബഹുക്കളായ മൂന്നു പേര്‍ വീടിനു അകത്തേയ്ക്ക് ചാടികയറി. ഒരു നിമിഷം ഞങ്ങള്‍ ഒന്ന് അമ്പരന്നു, പച്ച പാതിരാ നേരത്ത്ആരാണാവോ? അതില്‍ രണ്ടു പേരുടെ കയ്യില്‍ റിവോള്‍വര്‍ കണ്ടപ്പോള്‍ അമ്പരപ്പ് ഭയത്തിനു വഴിമാറി. മൂന്നു പേരും ഞങ്ങളെ തോക്ക് ചൂണ്ടി ഒരു വശത്തേയ്ക്ക് മാറ്റി നിര്‍ത്തി. പിറകെ തൂവെള്ള കന്തൂരയില്‍ പ്രകാശം പരത്തുന്ന മുഖവുമായി ഒരു താടിക്കാരനും അയാള്‍ക്ക് പിന്നാലെ കൈയ്യിലൂം കാലിലും വിലങ്ങില്‍ ബന്ധിതനായ അബ്ദുല്‍ ജലീലും. അറബി ഉച്ചത്തില്‍ എന്തൊക്കയോ അയാളോട് ചോദിക്കുന്നു. എല്ലാത്തിനും കുനിഞ്ഞ മുഖത്തോടെ മറുപടി പറയുകയാണ് അബ്ദുല്‍ ജലീല്‍. എവിടെ നിന്റെ സഞ്ചി? പോലീസുകാരന്‍ അലറി ! അബ്ദുല്‍ ജലീല്‍ എന്റെ മുഖത്തേയ്ക്കു നോക്കി. എനിക്ക് എന്ത് പറയണം എന്നറിയില്ല. ഭയം വികാരത്തെയും വിവേകത്തെയും വിഴുങ്ങിയിരിക്കുന്നു ആലില പോലെ വിറയ്ക്കുന്ന എന്റെ അടുത്തേയ്ക്ക് വെളുത്ത കന്തൂരക്കാരന്‍ അടുക്കുന്നു. കീഫ് ഫീ മാലൂം ആദ ഹറാമി? ഈ കള്ളനെ നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഇല്ല സര്‍ ഞങ്ങള്‍ക്കറിയില്ല, ഡിവിഡി വില്‍ക്കാന്‍ വന്നുള്ള പരിചയം മാത്രം. എന്റെ സര്‍വധൈര്യവും ചോര്‍ന്നു തുടങ്ങിയിരിക്കുന്നു. കരയാന്‍ പോലും പേടി അനുവദിക്കുന്നില്ല. അബ്ദുല്‍ ജലീല്‍ കാണിച്ച സഞ്ചി പുറത്തെടുത്തു പോലീസ് താഴേക്ക് കുടഞ്ഞു. അതില്‍ നിന്നും കുറെ സോക്‌സും മൊബൈല്‍ ചാര്‍ജറുകളും മാത്രം താഴേക്കു വീണു. ഒരു പോലീസുകാരന്‍ അത് മൊത്തം അരിച്ചു പെറുക്കി തപ്പി, ഇല്ല ഒന്നുമില്ല. കന്തൂരക്കാരന്‍ അബ്ദുല്‍ ജലീലിന്റെ മുഖമടച്ചു ഒരടി കൊടുത്തു അയാള്‍ വലിയ വായില്‍ നിലവിളിച്ചു. കന്തൂരക്കാരന്‍ എന്നെ അടുത്തു വിളിച്ചു അള്ളാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു, ഈ റൂമില്‍ നിന്നും എന്തെങ്കിലും കണ്ടെടുത്തിരുന്നെങ്കില്‍ നിങ്ങളും ഈ ഹറാമിയോടൊപ്പം അഴിയെണ്ണിയേനെ. ഇവന്‍ കള്ളനാണ്. ബാങ്കില്‍ നിന്നും പണമെടുത്ത് വരുന്നവരെ ആക്രമിച്ചു പണം തട്ടുകയാണ് ഇവന്റെയും കൂട്ടുകാരുടെയും പ്രധാന തൊഴില്‍. ഇനിയെങ്കിലും ആളും തരവും നോക്കി കൂട്ട് കൂടുക. ഇല്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ടു പോകും. ഉപദേശം നല്കി പോലീസ് പടിയിറങ്ങി. സഹ മുറിയന്മാര്‍ കടിച്ചു കീറാന്‍ വരും വിധം എന്നെ നോക്കി, നിന്റെ സഹാനുഭൂതിക്കു ഇപ്പോള്‍ ഞങ്ങളും കൂടി അകത്തയേനെ നേരം വെളുക്കും വരെ ഉറങ്ങാതെ അവര്‍ എന്നെ നിരന്തരം കുറ്റപ്പെടുത്തികൊണ്ടേ ഇരുന്നു.

പിറ്റേന്ന് രാവിലെ ക്യാമ്പില്‍ പോലീസ് കയറിയ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. കള്ളന്‍ സി ഡി കാരനെ ഞങ്ങളുടെ റൂമില്‍ നിന്നാണ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് എന്ന് വരെ വാര്‍ത്ത പ്രചരിച്ചു. കമ്പനി ഞങ്ങളെ വിളിപ്പിച്ചു വിശിദീകരണം ചോദിച്ചു. ഒന്നും മറയ്ക്കാന്‍ ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ വിശദീകരണം തൃപ്തികരം ആയിരുന്നത് കൊണ്ടും ഞങ്ങള്‍ തടിയൂരി. കാലം കടന്നു പോയി. അബ്ദുല്‍ ജലീലിനെ പറ്റി എല്ലാവരും മറന്നു. വീണ്ടും സി ഡി ക്കാര്‍ റൂമില്‍ കയറി ഇറങ്ങാന്‍ തുടങ്ങി എങ്കിലും എല്ലാവരോടും പ്രത്യേക അകലം സൂക്ഷിച്ചു.

ഒരു ദിവസം നാട്ടില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. ആരോ ഒരാള്‍ കാസര്‍ഗോഡ് നിന്നും വിളിച്ചു പേര് പറഞ്ഞില്ല എന്ന്, ആരാണെനിക്ക് കാസര്‍ഗോഡ് ഉള്ള ബന്ധുക്കള്‍? സുഹൃത്തുക്കള്‍? ഞാന്‍ പിന്നിലോട്ടു ചിന്തിച്ചു, ഇല്ല ഒരാളെയും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞു അയാള്‍ വീട്ടിലെ നമ്പരിലേയ്ക്ക് വിളിച്ചു എന്റെ ഗള്‍ഫ് നമ്പര്‍ വാങ്ങി. അയാളുടെ കാളും പ്രതീക്ഷിച്ചു ഞാന്‍ കാത്തിരുന്നു. കൃത്യം മൂന്നാം നാള്‍ അയാളുടെ കാള്‍ എന്നെ തേടിയെത്തി. ചേട്ടാ ഞാന്‍ അബ്ദുല്‍ ജലീല്‍. എന്റെ മനസ്സില്‍ ഒരു ഇടി മുഴക്കം പോലെ ആ പേരും ആ കാള രാത്രിയും ഓടിയെത്തി. ഒരിക്കലും കാണരുതെന്നും കേള്‍ക്കരുതെന്നും ആഗ്രഹിച്ച സ്വരം, ചേട്ടാ എന്നോട് ക്ഷമിക്കണം അവര്‍ എന്നെ ഒരു കൊല്ലത്തിനു ശേഷം വിട്ടു. ഇനി എനിക്ക് അങ്ങോട്ട് വരാന്‍ കഴിയില്ല, ഞാന്‍ അന്ന് പോലിസ് വന്നപ്പോള്‍ കാണിക്കാഞ്ഞ ഒരു സാധനം നിങ്ങളുടെ ഷൂ റാക്കറ്റിനുള്ളിലെ കോണ്‍ക്രീറ്റ് പാളിക്കുള്ളില്‍ ഞാന്‍ ഒളിപിച്ചു വെച്ചിട്ടുണ്ട്. അതില്‍ പകുതി എടുത്തിട്ടു പകുതി എനിക്ക് അയച്ചു തരുമോ? ഫോണ്‍ താഴെ വീണില്ല എന്നെ ഉള്ളു. പേടി കൊണ്ട് ഞാന്‍ പിന്നോക്കം മലര്‍ന്നു. ഒരു തരം വിറയല്‍ ദേഹമാസകലം പടരുന്നു. മറുതലയ്ക്കല്‍ നിന്നും രോദനം പോലെ ആ സ്വരം കേള്‍ക്കാം. ചേട്ടാ ജീവിക്കാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ഷൂ റാക്കറ്റിന്റെ അടുത്തെത്തി, സ്ലാബ് പാളികള്‍ കൊണ്ട് മറച്ച കപോഡില്‍ ഒന്ന് തട്ടി നോക്കി. സഹമുറിയന്‍ കടന്നു വന്നു ഞാന്‍ ഷൂ എടുക്കുന്നതായി ഭാവിച്ചു അവിടം വിട്ടു . എല്ലാവരും ഉറങ്ങുന്നത് വരെ എനിക്ക് നല്ലവണ്ണം ശ്വസിക്കാന്‍ പോലും കഴിയാത്തക്ക വണ്ണം ഒരു വിമ്മിഷ്ട്ടം നെഞ്ചിനു കുറുകെ പിടി കൂടിയിരിക്കുന്നു, ടെന്‍ഷന്‍ അടിച്ചു ഹൃദയ സ്തംഭനം വന്നു പോയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു .

രാത്രി പന്ത്രണ്ടരയോടു അടുത്തിരിക്കുന്നു സഹമുറിയന്മാര്‍ ഉറക്കത്തിന്റെ ഒന്നാം യാമം പിന്നിട്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഷൂ റാക്കറ്റിന്റെ പിന്നിലെ സ്ലാബില്‍ നിന്നും ഒരു കഷണം അടത്തി മാറ്റി . പഴകി കളര്‍ മാറിയ ഇംഗ്ലീഷ് പത്രത്തിന്റെ പുറം ചട്ടയില്‍ പൊതിഞ്ഞ ഒരു കെട്ട്. വിറയാര്‍ന്ന കൈകളോടെ ഞാന്‍ അതെടുത്തു തുറന്നു. അതും നിറയെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍ കുറഞ്ഞത്. ഒരു അഞ്ചു ലക്ഷം ദിര്‍ഹം ഉണ്ടാവും നാട്ടിലെ 85 ലക്ഷത്തോളം രൂപ. എന്റെ ദൈവമേ അന്നെങ്ങാനു ഈ നോട്ടുകള്‍ പോലീസ് കണ്ടെടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ. ആരുടെയോ മോഷ്ടിച്ചും പിടിച്ചു പറിച്ചു ഉണ്ടാക്കിയതാണീ മുതല്‍. അനേകരുടെ കണ്ണീരിന്റെ ഉപ്പും വിയര്‍പ്പും വീണു ഉറകെട്ടു പോയ പണം. എടാ കള്ളാ അബ്ദുല്‍ ജലീലെ നീ ഞങ്ങളെ ചതിച്ചു കടന്നു കളഞ്ഞു. ഞങ്ങള്‍ നല്കിയ വിശ്വാസം നീ ദുരുപയോഗിച്ചു. വഞ്ചനയുടെ മുതല്‍ എനിക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടാ പോലീസില്‍ അറിയിച്ചാലോ? വേണ്ടാ നമ്മുടെ നാടല്ല, പിന്നെ വാദി പ്രതിയാകും. നാട്ടില്‍ ഒരു വീട് സ്വപ്നമാണ്. കഴിഞ്ഞ അഞ്ചു കൊല്ലവും അധ്വാനിച്ചതില്‍ ബാധ്യതയല്ലാതെ തെല്ലും ബാക്കിയില്ല. ഈ കാശ് എല്ലാ ദുഖങ്ങള്‍ക്കും ഒരു പരിഹാരമാവും പൂഴ്ത്തിയാലോ? വേണ്ട അനര്‍ഹമായി വന്നു ചേരുന്നതൊന്നും വാഴില്ല എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. മെല്ലെ വാഷ് റൂമിലേയ്ക്ക് നടന്നു ആ നോട്ടുകെട്ടു വിടര്‍ത്തി യുറോപ്യന്‍ ക്ലോസെറ്റിന്റെ അകത്തേയ്ക്ക് വിതറി. മൊത്തം കുതിരും വരെ നോക്കി നിന്ന ശേഷം പതിയെ ഫ്‌ളഷ് അമര്‍ത്തി ഒരു തിരമാല കണക്കെ ജലം മലിനമായതിനെയും കൊണ്ട് പാപികളുടെ പാതാളത്തിലേയ്ക്ക് ആഴ്ന്നു പോയി…

 

അജീഷ് മാത്യു കറുകയിൽ

അബ്ദുല്‍ ജലീല്‍ അതായിരുന്നു അയാളുടെ പേര്. കാസര്‍ഗോഡ് പുത്തിഗെ എന്ന സ്ഥലത്തെ കര്‍ണാടകത്തിനോട് ചേര്‍ന്ന് കിടക്കുന്ന കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന ഗ്രാമത്തില്‍ നിന്നുമായിരുന്നു അബ്ദുല്‍ ജലീല്‍ ഗള്‍ഫില്‍ എത്തിയത്. ലേബര്‍ ക്യാമ്പുകള്‍ തോറും സോക്‌സും ഡി വി ഡിയും മൊബൈല്‍ കവറുകളും വില്‍ക്കുക, കാര്‍ണിവെല്‍ നടക്കുന്ന മൈതാനങ്ങളിലും റമദാന്‍ മാര്‍ക്കറ്റുകളിലും വഴിയോര വാണിഭവും എന്നതായിരുന്നു അബ്ദുല്‍ ജലീലിന്റെ തൊഴില്‍.ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ മയങ്ങിയുണര്‍ന്ന ഞങ്ങളുടെ ക്യാമ്പിനെ എതിരേറ്റതു വെളുത്തു നീണ്ട അബ്ദുല്‍ ജലീലിന്റെ നേര്‍ത്തു പതുങ്ങിയതെങ്കിലും ഇമ്പമാര്‍ന്ന ലേലോ വിളികളായിരുന്നു. ലേലോ ഭായ് ലേലോ പാഞ്ചു രൂപയാ പാഞ്ചു രൂപയാ കുച്ച് ബി ലേലോ… സോക്‌സും മൊബൈല്‍ കവറുകളും സി ഡിയും ഭംഗിയായി നിലത്തു വിരിച്ചിട്ടു അബ്ദുല്‍ ജലീല്‍ കച്ചവടം പൊടി പൊടിക്കുന്നു. ഞങ്ങളുടെ ക്യാമ്പില്‍ അന്‍പതില്‍ താഴെ ആളുകളെ ഉള്ളു എന്നതിനാല്‍ ഇങ്ങനെ ഒരു വാണിഭം നടാടെ ആണ്. ആയതു കൊണ്ട് തന്നെ എല്ലാവരും നന്നായി സഹകരിക്കുന്നു. പുതിയതും പഴയതും ഷക്കീല പടങ്ങളും എന്ന് വേണ്ട ജലീലിന്റെ സഞ്ചി ഏതാണ്ട് പൂര്‍ണമായും കാലിയായി കഴിഞ്ഞിരിക്കുന്നു. ആളുകള്‍ പിരിഞ്ഞു പോയി ബാക്കിയുള്ളവ പെറുക്കി സഞ്ചിയിലാക്കന്‍ തുടങ്ങവെയാണ് ഞാന്‍ ജലീലിനു അടുത്തെത്തിയത്. എന്നെ കണ്ടതും മെല്ലെ പുഞ്ചിരിച്ചു, ‘ഇന്നത്തെ കച്ചോടം കഴിഞ്ഞല്ലോ. സി ഡി എല്ലാം തീര്‍ന്നു. എന്താ വേണ്ടതെന്നു പറഞ്ഞാല്‍ മതി ഞാന്‍ നാളെ കൊണ്ടുവരാം.’ പറഞ്ഞ സിനിമികളുടെ സി ഡി ജലീല്‍ പിറ്റേന്ന് തന്നെ എന്റെ മുറിയില്‍ എത്തിച്ചു. പുതിയ സിനിമകള്‍ ഇറങ്ങുന്ന അന്ന് തന്നെ ഞങ്ങള്‍ക്കു കൊണ്ട് വന്നു തരുന്ന ജലീല്‍ മെല്ലെ മെല്ലെ എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് കയറിക്കൂടി. ഒരു ദിവസം ജലീല്‍ ഒരു സഞ്ചി നിറയെ സോക്‌സും മൊബൈല്‍ കവറുകളും അടങ്ങുന്ന വലിയ കവറുമായി റൂമില്‍ വന്നിട്ട് ചോദിച്ചു നിങ്ങള്‍ എനിക്കൊരു ഉപകാരം ചെയ്യുമോ ഞാന്‍ എന്റെ റൂം മാറി പുതിയ റൂമിലേയ്ക്ക് പോകുകയാണ് ഒരു ആഴ്ച എന്റെ സാധനങ്ങള്‍ ഇവിടെ ഒന്ന് സൂക്ഷിക്കുമോ. പുതിയ റൂമില്‍ ഒന്ന് സെറ്റ് ആയ ശേഷം ഞാന്‍ ഇവ അങ്ങോട്ട് മാറ്റി കൊള്ളാം. പുതിയ സിനിമകളുടെ വിതരണക്കാരനെ പിണക്കേണ്ട എന്നു കരുതിയും ഞങ്ങള്‍ക്കു പ്രത്യേകിച്ച് അസൗകര്യം ഒന്നും ഇല്ലാത്തതിനാലും അബ്ദുല്‍ ജലീലിന്റെ സഞ്ചി ഞങ്ങളുടെ മുറിയില്‍ ഇടം പിടിച്ചു.

പിറ്റേന്നും അബ്ദുല്‍ ജലീല്‍ വന്നു അതില്‍ നിന്നും എന്തൊക്കയോ എടുത്തു മടങ്ങി. പിന്നെ ദിവസം ഒന്നായി രണ്ടായി മൂന്നായി ആഴ്ചകളായി അബ്ദുല്‍ ജലീലിന്റെ ഒരു വിവരവും ഇല്ല. അയാള്‍ തന്ന മൊബൈല്‍ നമ്പറില്‍ ഞങ്ങള്‍ പല തവണ ഡയല്‍ ചെയ്തു ഫലം തഥൈവ ! വിശ്വസിച്ചേല്‍പ്പിച്ച സഞ്ചി ഞങ്ങള്‍ ഭൂതം നിധി കാക്കുന്ന പോലെ കാത്തു. ഒരു ദിവസം രാത്രിയുടെ മൂന്നാം യാമത്തില്‍ ആരോ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ആദ്യം അവഗണിച്ച ഞങ്ങള്‍ വാതില്‍ പൊളിയുന്ന തരത്തില്‍ ഇടി ശബ്ദം കനത്തപ്പോള്‍ ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു വാതില്‍ തുറന്നു. തുറന്നതും അജാനബഹുക്കളായ മൂന്നു പേര്‍ വീടിനു അകത്തേയ്ക്ക് ചാടികയറി. ഒരു നിമിഷം ഞങ്ങള്‍ ഒന്ന് അമ്പരന്നു, പച്ച പാതിരാ നേരത്ത്ആരാണാവോ? അതില്‍ രണ്ടു പേരുടെ കയ്യില്‍ റിവോള്‍വര്‍ കണ്ടപ്പോള്‍ അമ്പരപ്പ് ഭയത്തിനു വഴിമാറി. മൂന്നു പേരും ഞങ്ങളെ തോക്ക് ചൂണ്ടി ഒരു വശ.ത്തേക്ക് മാറ്റി നിര്‍ത്തി. പിറകെ തൂവെള്ള കന്തൂരയില്‍ പ്രകാശം പരത്തുന്ന മുഖവുമായി ഒരു താടിക്കാരനും അയാള്‍ക്ക് പിന്നാലെ കൈയ്യിലും കാലിലും വിലങ്ങില്‍ ബന്ധിതനായ അബ്ദുല്‍ ജലീലും. അറബി ഉച്ചത്തില്‍ എന്തൊക്കയോ അയാളോട് ചോദിക്കുന്നു. എല്ലാത്തിനും കുനിഞ്ഞ മുഖത്തോടെ മറുപടി പറയുകയാണ് അബ്ദുല്‍ ജലീല്‍. ‘എവിടെ നിന്റെ സഞ്ചി?’ പോലീസുകാരന്‍ അലറി ! അബ്ദുല്‍ ജലീല്‍ എന്റെ മുഖത്തേക്ക് നോക്കി. എനിക്ക് എന്ത് പറയണം എന്നറിയില്ല. ഭയം വികാരത്തെയും വിവേകത്തെയും വിഴുങ്ങിയിരിക്കുന്നു ആലില പോലെ വിറയ്ക്കുന്ന എന്റെ അടുത്തേയ്ക്ക് വെളുത്ത കന്തൂരക്കാരന്‍ അടുക്കുന്നു. കീഫ് ഫീ മാലൂം ആദ ഹറാമി? ഈ കള്ളനെ നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഇല്ല സര്‍ ഞങ്ങള്‍ക്കറിയില്ല, ഡിവിഡി വില്‍ക്കാന്‍ വന്നുള്ള പരിചയം മാത്രം. എന്റെ സര്‍വധൈര്യവും ചോര്‍ന്നു തുടങ്ങിയിരിക്കുന്നു. കരയാന്‍ പോലും പേടി അനുവദിക്കുന്നില്ല. അബ്ദുല്‍ ജലീല്‍ കാണിച്ച സഞ്ചി പുറത്തെടുത്തു പോലീസ് താഴേക്ക് കുടഞ്ഞു. അതില്‍ നിന്നും കുറെ സോക്‌സും മൊബൈല്‍ ചാര്‍ജറുകളും മാത്രം താഴേക്കു വീണു. ഒരു പോലീസുകാരന്‍ അത് മൊത്തം അരിച്ചു പെറുക്കി തപ്പി, ഇല്ല ഒന്നുമില്ല. കന്തൂരക്കാരന്‍ അബ്ദുല്‍ ജലീലിന്റെ മുഖമടച്ചു ഒരടി കൊടുത്തു അയാള്‍ വലിയ വായില്‍ നിലവിളിച്ചു. കന്തൂരക്കാരന്‍ എന്നെ അടുത്തു വിളിച്ചു. .’അള്ളാഹു നിങ്ങളെ രക്ഷിച്ചിരിക്കുന്നു, ഈ റൂമില്‍ നിന്നും എന്തെങ്കിലും കണ്ടെടുത്തിരുന്നെങ്കില്‍ നിങ്ങളും ഈ ഹറാമിയോടൊപ്പം അഴിയെണ്ണിയേനെ. ഇവന്‍ കള്ളനാണ്. ബാങ്കില്‍ നിന്നും പണമെടുത്ത് വരുന്നവരെ ആക്രമിച്ചു പണം തട്ടുകയാണ് ഇവന്റെയും കൂട്ടുകാരുടെയും പ്രധാന തൊഴില്‍. ഇനിയെങ്കിലും ആളും തരവും നോക്കി കൂട്ട് കൂടുക. ഇല്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ടു പോകും’. ഉപദേശം നല്കി പോലീസ് പടിയിറങ്ങി. സഹ മുറിയന്മാര്‍ കടിച്ചു കീറാന്‍ വരും വിധം എന്നെ നോക്കി, നിന്റെ സഹാനുഭൂതിക്കു ഇപ്പോള്‍ ഞങ്ങളും കൂടി അകത്തായേനെ. നേരം വെളുക്കും വരെ ഉറങ്ങാതെ അവര്‍ എന്നെ നിരന്തരം കുറ്റപ്പെടുത്തികൊണ്ടേ ഇരുന്നു.

പിറ്റേന്ന് രാവിലെ ക്യാമ്പില്‍ പോലീസ് കയറിയ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. കള്ളന്‍ സി ഡി കാരനെ ഞങ്ങളുടെ റൂമില്‍ നിന്നാണ് അറസ്റ്റ് ചെയ്തു കൊണ്ട് പോയത് എന്ന് വരെ വാര്‍ത്ത പ്രചരിച്ചു. കമ്പനി ഞങ്ങളെ വിളിപ്പിച്ചു വിശിദീകരണം ചോദിച്ചു. ഒന്നും മറയ്ക്കാന്‍ ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ വിശദീകരണം തൃപ്തികരം ആയിരുന്നത് കൊണ്ടും ഞങ്ങള്‍ തടിയൂരി. കാലം കടന്നു പോയി. അബ്ദുല്‍ ജലീലിനെ പറ്റി എല്ലാവരും മറന്നു. വീണ്ടും സി ഡി ക്കാര്‍ റൂമില്‍ കയറി ഇറങ്ങാന്‍ തുടങ്ങി എങ്കിലും എല്ലാവരോടും പ്രത്യേക അകലം സൂക്ഷിച്ചു.

ഒരു ദിവസം നാട്ടില്‍ നിന്നും ഭാര്യ വിളിച്ചു പറഞ്ഞു. ആരോ ഒരാള്‍ കാസര്‍ഗോഡ് നിന്നും വിളിച്ചു പേര് പറഞ്ഞില്ല എന്ന്, ആരാണെനിക്ക് കാസര്‍ഗോഡ് ഉള്ള ബന്ധുക്കള്‍? സുഹൃത്തുക്കള്‍? ഞാന്‍ പിന്നിലോട്ടു ചിന്തിച്ചു, ഇല്ല ഒരാളെയും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞു അയാള്‍ വീട്ടിലെ നമ്പരി.ലേക്ക് വിളിച്ചു എന്റെ ഗള്‍ഫ് നമ്പര്‍ വാങ്ങി. അയാളുടെ കാളും പ്രതീക്ഷിച്ചു ഞാന്‍ കാത്തിരുന്നു. കൃത്യം മൂന്നാം നാള്‍ അയാളുടെ കാള്‍ എന്നെ തേടിയെത്തി. ചേട്ടാ ഞാന്‍ അബ്ദുല്‍ ജലീല്‍. എന്റെ മനസ്സില്‍ ഒരു ഇടി മുഴക്കം പോലെ ആ പേരും ആ കാള രാത്രിയും ഓടിയെത്തി. ഒരിക്കലും കാണരുതെന്നും കേള്‍ക്കരുതെന്നും ആഗ്രഹിച്ച സ്വരം, ‘ചേട്ടാ എന്നോട് ക്ഷമിക്കണം അവര്‍ എന്നെ ഒരു കൊല്ലത്തിനു ശേഷം വിട്ടു. ഇനി എനിക്ക് അങ്ങോട്ട് വരാന്‍ കഴിയില്ല, ഞാന്‍ അന്ന് പോലിസ് വന്നപ്പോള്‍ കാണിക്കാഞ്ഞ ഒരു സാധനം നിങ്ങളുടെ ഷൂ റാക്കറ്റിനുള്ളിലെ കോണ്‍ക്രീറ്റ് പാളിക്കുള്ളില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അതില്‍ പകുതി എടുത്തിട്ടു പകുതി എനിക്ക് അയച്ചു തരുമോ?’ ഫോണ്‍ താഴെ വീണില്ല എന്നെ ഉള്ളു. പേടി കൊണ്ട് ഞാന്‍ പിന്നോക്കം മലര്‍ന്നു. ഒരു തരം വിറയല്‍ ദേഹമാസകലം പടരുന്നു. മറുതലയ്ക്കല്‍ നിന്നും രോദനം പോലെ ആ സ്വരം കേള്‍ക്കാം. ചേട്ടാ ജീവിക്കാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ല. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ഷൂ റാക്കറ്റിന്റെ അടുത്തെത്തി, സ്ലാബ് പാളികള്‍ കൊണ്ട് മറച്ച കപോഡില്‍ ഒന്ന് തട്ടി നോക്കി. സഹമുറിയന്‍ കടന്നു വന്നു ഞാന്‍ ഷൂ എടുക്കുന്നതായി ഭാവിച്ചു അവിടം വിട്ടു . എല്ലാവരും ഉറങ്ങുന്നത് വരെ എനിക്ക് നല്ലവണ്ണം ശ്വസിക്കാന്‍ പോലും കഴിയാത്ത വണ്ണം ഒരു വിമ്മിഷ്ടം നെഞ്ചിനു കുറുകെ പിടി കൂടിയിരിക്കുന്നു. ടെന്‍ഷന്‍ കാരണം ഹൃദയ സ്തംഭനം വന്നു പോയേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

രാത്രി പന്ത്രണ്ടരയോടെ അടുത്തിരിക്കുന്ന സഹമുറിയന്മാര്‍ ഉറക്കത്തിന്റെ ഒന്നാം യാമം പിന്നിട്ടു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഷൂ റാക്കറ്റിന്റെ പിന്നിലെ സ്ലാബില്‍ നിന്നും ഒരു കഷണം അടര്‍ത്തി മാറ്റി. പഴകി കളര്‍ മാറിയ ഇംഗ്ലീഷ് പത്രത്തിന്റെ പുറം ചട്ടയില്‍ പൊതിഞ്ഞ ഒരു കെട്ട്. വിറയാര്‍ന്ന കൈകളോടെ ഞാന്‍ അതെടുത്തു തുറന്നു. അതും നിറയെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകള്‍ കുറഞ്ഞത്. ഒരു അഞ്ചു ലക്ഷം ദിര്‍ഹം ഉണ്ടാവും നാട്ടിലെ 85 ലക്ഷത്തോളം രൂപ. എന്റെ ദൈവമേ അന്നെങ്ങാനു ഈ നോട്ടുകള്‍ പോലീസ് കണ്ടെടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ. ആരുടെയോ മോഷ്ടിച്ചും പിടിച്ചു പറിച്ചു ഉണ്ടാക്കിയതാണീ മുതല്‍. അനേകരുടെ കണ്ണീരിന്റെ ഉപ്പും വിയര്‍പ്പും വീണു ഉറകെട്ടു പോയ പണം. എടാ കള്ളാ അബ്ദുല്‍ ജലീലെ നീ ഞങ്ങളെ ചതിച്ചു കടന്നു കളഞ്ഞു. ഞങ്ങള്‍ നല്കിയ വിശ്വാസം നീ ദുരുപയോഗിച്ചു. വഞ്ചനയുടെ മുതല്‍ എനിക്കും എന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ട പോലീസില്‍ അറിയിച്ചാലോ? വേണ്ടാ നമ്മുടെ നാടല്ല, പിന്നെ വാദി പ്രതിയാകും. നാട്ടില്‍ ഒരു വീട് സ്വപ്നമാണ്. കഴിഞ്ഞ അഞ്ചു കൊല്ലവും അധ്വാനിച്ചതില്‍ ബാധ്യതയല്ലാതെ തെല്ലും ബാക്കിയില്ല. ഈ കാശ് എല്ലാ ദുഖങ്ങള്‍ക്കും ഒരു പരിഹാരമാവും പൂഴ്ത്തിയാലോ? വേണ്ട അനര്‍ഹമായി വന്നു ചേരുന്നതൊന്നും വാഴില്ല എന്നാണ് അമ്മ എപ്പോഴും പറയാറ്. മെല്ലെ വാഷ് റൂമിലേക്ക് നടന്നു ആ നോട്ടുകെട്ട് വിടര്‍ത്തി യുറോപ്യന്‍ ക്ലോസെറ്റിന്റെ അകത്തേയ്ക്ക് വിതറി. മൊത്തം കുതിരും വരെ നോക്കി നിന്ന ശേഷം പതിയെ ഫ്‌ളഷ് അമര്‍ത്തി ഒരു തിരമാല കണക്കെ ജലം മലിനമായതിനെയും കൊണ്ട് പാപികളുടെ പാതാളത്തിലേക്ക് ആഴ്ന്നു പോയി…

(ആലപ്പുഴ സ്വദേശി. പതിനഞ്ചു കൊല്ലമായി ഷാർജയിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി നോക്കുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍