കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ വകുപ്പ് ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് വനിതകൾക്ക് പരിശീലനം നൽകി ലൈസൻസ് അനുവദിച്ചത്.
സ്വന്തം രാജ്യത്തെ വിമാനക്കമ്പനിയുടെ പൈലറ്റാവാന്‍ മോഹിച്ച് അഞ്ചുവര്‍ഷമായി കാത്തിരിക്കുകയായിരുന്നു യാസ്മിന്‍ അല്‍ മൈമനി. ഒടുവില്‍ യാസ്മിനെത്തേടി ആ അവസരമെത്തി. സൗദിയുടെ ആദ്യ വനിതാ പൈലറ്റായി ഇവര്‍ വൈകാതെ കോക്പിറ്റിലെത്തും.
സൗദിയിൽ പൈലറ്റ് ലൈസൻസ് ലഭിച്ച അഞ്ചു വനിതകളിലൊരാളാണ് യാസ്മിൻ. ഇവർ നേരത്തെ അമേരിക്കയിൽ നിന്ന് ലൈസൻസ് എടുത്തിരുന്നു, പക്ഷെ തൊഴിലവസരം ലഭിച്ചിരുന്നില്ല.
വിദേശത്ത് വിമാനം പറത്താനുള്ള അവസരം നല്‍കാമെന്ന വാഗ്ദാനം വിവിധ വിമാനക്കമ്പനികളില്‍നിന്നുണ്ടായിട്ടും നാട്ടില്‍നിന്നുള്ള വിളിക്കായി കാത്തിരിക്കുകയായിരുന്നു ഇരുപത്തെട്ടുകാരിയായ യാസ്മിന്‍. ജോര്‍ദാനില്‍നിന്നാണ് സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയത്.2013-ല്‍ അമേരിക്കയില്‍ 300 മണിക്കൂര്‍ പരിശീലനവും പൂര്‍ത്തിയാക്കി. അതേവര്‍ഷംതന്നെ അമേരിക്കന്‍ ലൈസന്‍സിനുപകരം സൗദി ലൈസന്‍സ് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് സിവിൽ ഏവിയേഷൻ വകുപ്പ് ഇൗ മേഖലയിൽ വനിതകളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് വനിതകൾക്ക് പരിശീലനം നൽകി ലൈസൻസ് അനുവദിച്ചത്.