UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പുകവലിക്കുന്നവരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം പകുതിയായി കുറയും

ഭാര്യയുടെ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ പുകവലിച്ചാലും മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചു.

ഗര്ഭകാലത്ത് പുകവലിക്കുന്ന അമ്മമാരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. ഇപ്പോഴിതാ പുകവലി കുടുക്കിയത് ‘അച്ഛന്മാരെ’യാണ്. ഭാര്യയുടെ ഗര്ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ പുകവലിച്ചാലും ഇതേ പ്രശ്‌നം സംഭവിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

17-20 പ്രായക്കാരായ 104 സ്വീഡിഷ് പൗരന്മാരിലാണ് പഠനം നടന്നത്. നിക്കോട്ടിന്റെ അംശം എന്ന കണക്ക് മാറ്റിനിര്‍ത്തിയാണ് വിലയിരുത്തേണ്ടതെന്ന് പഠനം തെളിയിക്കുന്നു. അമ്മമാര്‍, അവര്‍ ജീവിക്കുന്ന അന്തരീക്ഷം, അമ്മയുടെ പുകവലി ശീലം എന്നിവക്ക് പുറമെ അച്ഛന്‍ പുകവലിക്കുന്നതും ഗുരുതരമായി ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. പുകവലിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെക്കാള്‍ 51% കുറവ് ബീജോല്പാദനം ആണ് മറ്റുകുട്ടികളില്‍ കണക്കാക്കുന്നത്.

ഈ പഠനം അത്ഭുതമുണ്ടാകുന്നതാണെന്ന് സ്വീഡന്‍ സര്‍വകലാശാലയിലെ പ്രൊഫ. ജോനാഥന്‍ ആക്‌സല്‍സണ്‍ (Jonathan Axelsson) പറയുന്നു. അമ്മമാരുടെ പുകവലി കുട്ടികളെ ബാധിക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. പക്ഷെ അച്ഛന്മാരുടെ ശീലങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നത് ഗൗരവത്തോടെ കാണണമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

പുകവലിക്കാരായ അച്ഛന്മാരുടെ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്പാദന ശേഷി കുറയുമെന്നും തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ഗര്ഭകാലത്ത് അമ്മമാരുടെ ശീലങ്ങള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്ന രീതി തിരുത്തണമെന്നും പ്രൊഫ. ജോനാഥന്‍ ആവശ്യപെടുന്നു.

‘കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണം. ഒരാളുടെ പുകവലി തലമുറകളില്‍ വരെ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്ന നിഗമനത്തെ വളരെ ഗൗരവത്തോടെ കാണണമെന്നും’ ആക്‌സല്‍സണ്‍ പറയുന്നു.

അച്ഛന്റെ പ്രായവും രോഗങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തില്‍ പ്രതിഫലിച്ചേക്കാം. മാത്രമല്ല പുകവലി ഒരാളുടെ DNA തകരാറിലാക്കുകയും അടുത്ത തലമുറയുടെ ബീജത്തിന്റെ DNAയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമത്രേ. പ്ലസ് വണ്‍ മാസികയിലാണ് വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍