അഴിമുഖം പ്രതിനിധി
പ്രവാചക നിന്ദയാരോപിച്ച് ബംഗ്ലാദേശില്‍ ഒരാളെ വെട്ടിക്കൊന്നു. ദുബൈല്‍ സ്വദേശിയായും തയ്യല്‍ കടയുടമയുമായ നിഖില്‍ ചന്ദ്ര ജോര്‍ദര്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ മധ്യ ബംഗ്ലാദേശിലെ തംഗയിലായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചില്ല. മതമൗലികവാദ സംഘടനകളാണ്‌കൊലയ്ക്ക് പിന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെങ്കിലും കുടുംബ കലഹവും കൊലപാതകത്തിന്റെ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജോര്‍ദറിന് അദ്ദേഹത്തിന്റെ ഒരു ബന്ധുവില്‍ നിന്നു തന്നെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്നു കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.
റോഡരികില്‍ നില്‍ക്കുകയായിരുന്നു അമ്പതുകാരനായ നിഖിലിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെട്ടുകയായിരുന്നു. കഴുത്തിലും തലയിലും വെട്ടേറ്റ് നിലത്തുവീണ നിഖില്‍ ചന്ദ്ര സംഭവ സ്ഥലത്തു തന്നെ മരിച്ചു. അക്രമികളില്‍ നിന്നും കളഞ്ഞുപോയ ബാഗില്‍ നിന്നും ചില തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നിഖില്‍ ചന്ദ്രയ്‌ക്കെതിരെ മുസ്ലീങ്ങള്‍ 2012 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ അറസ്റ്റിലായിരുന്ന നിഖില്‍ പിന്നീട് മോചിതനായി. അന്നു മുതല്‍ ഇയാള്‍ക്ക് വധഭീഷണിയുണ്ടായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും സുരക്ഷാ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ബംഗ്ലാദേശിലെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള മാസികയുടെ പത്രാധിപരും നിരീശ്വരവാദിയുമായ സുല്‍ഹാസ് മന്നനെയും സുഹൃത്തിനെയും നിരീശ്വരവാദിയായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റസൂല്‍ കരീം സിദ്ധീഖിനെയും കൊലപ്പെടുത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞതേയുള്ളൂ.