UPDATES

കായികം

ഹഷ്മത്തുള്ള ഷഹീദി തിളങ്ങി; സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി അഫ്ഗാന്‍ പട

112 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍

ലോകകപ്പിനു മുമ്പേയുള്ള സന്നാഹ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിതാന് മൂന്നു വിക്കറ്റിന്റെ ആവേശ ജയം. ബിസ്റ്റോളിലെ കൗണ്ടി മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 262 റണ്‍സെടുത്തപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 49.4 ഓവറില്‍ അഫ്ഗാനിസ് താന്‍ ലക്ഷ്യം പിന്നിട്ടു.

112 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹക്ക്(32), ഷൊയ്ബ് മാലിക്(44) എന്നിവരും റണ്‍സ് നേടിയെങ്കിലും വലിയ സ്‌കോറിലേക്കെത്താന്‍ കഴിഞ്ഞില്ല. 47.5 ഓവറില്‍ പാകിതാന്റെ 262 റണ്‍സിനു എല്ലാവരും പുറത്തായി. അഫാഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി മൂന്നും റഷീദ് ഖാന്‍, ദവലത് സദ്രാന്‍ രണ്ടും വിക്കറ്റ് നേടി. 263 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി 74 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹഷ്മത്തുള്ള ഷഹീദിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. റഹ്മത് ഷാ(32), ഹസ്രത്തുള്ള സസായി(49), മുഹമ്മദ് നബി(34) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി. അവസാന ഓവറില്‍ നാല് റണ്‍സായിരുന്നു അഫ്ഗാനിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ ടീം ലക്ഷ്യം മറികടന്നു. പാക്ക് നിരയില്‍ വഹാബ് റിയാസ് മൂന്ന് വിക്കറ്റും ഇമാദ് വസീമിനു 2 വിക്കറ്റും സ്വന്തമാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍