UPDATES

ട്രെന്‍ഡിങ്ങ്

വേണ്ടിവന്നാല്‍ വെടിവയ്ക്കുമെന്ന് പി സി ജോര്‍ജ്ജ്

പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്നും ജോര്‍ജ്ജ്

തന്റെ കൈവശം തോക്കുണ്ടെന്നും അതിന് ലൈസന്‍സുണ്ടെന്നും പിസി ജോര്‍ജ്ജ്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് തോക്കെന്നും വേണ്ടിവന്നാല്‍ വെടിവയ്ക്കാന്‍ മടിക്കില്ലെന്നും പിസി ജോര്‍ജ്ജ് അറിയിച്ചു. മുണ്ടക്കയത്ത് എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.

പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. മുണ്ടക്കയത്തുള്ളത് ഹാരിസണിന്റെ ഭൂമിയാണ്. അത് പൂട്ടിക്കിടക്കുകയാണ്. അതിന്റെ അതിര്‍ത്തിയില്‍ 52 കുടുംബങ്ങള്‍ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. അത് ഹാരിസണിന്റെ ഭൂമിയല്ല. പഴയൊരു തറവാട്ടുകാരന്‍ വിറ്റ ഭൂമിയാണ്. അവിടെ നിന്നും ആ പാവങ്ങളെ ഒഴിപ്പിക്കാനാണ് എസ്റ്റേറ്റ് മുതലളായുടെ ശ്രമം. പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റില്‍ കാശും കള്ളും കൊടുത്ത് കുറെ പേരെ മുതലാളി ഇതിനായി നിര്‍ത്തിയിരിക്കുകയാണ്. അവരാണ് കുടുംബങ്ങളെ ഉപദ്രവിക്കുന്നത്.

രണ്ട് ദിവസം മുമ്പ് ഈ വീടുകളിലൊന്നിന് നേരെ ആക്രമണമുണ്ടായതായും ജോര്‍ജ്ജ് പറയുന്നു. ഈ വീട്ടുകാര്‍ തന്നെ വന്ന് കണ്ട് പരാതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയത്. എന്നാല്‍ എംഎല്‍എ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുകയാണ് തൊഴിലാളികള്‍ ചെയ്തത്. തന്നെ അവര്‍ ചീത്ത വിളിക്കുകയും ചെയ്തു. താനും ചീത്ത വിളിച്ചു. തന്നെ ആക്രമിക്കുമെന്ന് തോന്നിയപ്പോഴാണ് തോക്കെടുത്തതെന്നും ആക്രമിച്ചാല്‍ വെടിയുതിര്‍ക്കാന്‍ മടിക്കില്ലെന്നും ജോര്‍ജ്ജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍