UPDATES

സിനിമാ വാര്‍ത്തകള്‍

ഗോവ ചലച്ചിത്രമേളയില്‍ ഒഴിവാക്കിയവ രാജ്യവിരുദ്ധ സിനിമകളല്ല : മേജര്‍ രവി

ജൂറിയംഗം ഉജ്ജ്വല ചാറ്റര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ ജൂറി ചെയര്‍മാനായ രാഹുല്‍ രവൈല്‍, ജൂറി അംഗങ്ങളായ മേജര്‍ രവി, കെ.ജി. സുരേഷ്, വിനോദ് ഗണത്ര, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

നാല്‍പ്പത്തിയൊമ്പതാമത് ഗോവ ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയ 190 ചിത്രങ്ങള്‍ രാജ്യവിരുദ്ധ സിനിമകളല്ലെന്ന് ജൂറി അംഗമായ മേജര്‍ രവി. ഇന്ത്യയെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഏതാനും ചിത്രങ്ങളെ ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന ജൂറിയംഗം ഉജ്ജ്വല ചാറ്റര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ ജൂറി ചെയര്‍മാനായ രാഹുല്‍ രവൈല്‍, ജൂറി അംഗങ്ങളായ മേജര്‍ രവി, കെ.ജി. സുരേഷ്, വിനോദ് ഗണത്ര, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ആകെ 22 ചിത്രങ്ങള്‍ ജൂറി തിരഞ്ഞെടുത്തു. 190 എണ്ണം ഒഴിവാക്കി എന്നുള്ളത് സത്യമാണ്. എന്നാല്‍ രാജ്യവിരുദ്ധമായത് കൊണ്ടാണ് ചിത്രങ്ങള്‍ ഒഴിവാക്കിയതെന്ന് പറയാനാവില്ലെന്നായിരുന്നു ജൂറി അംഗം മേജര്‍ രവിയുടെ മറുപടി. രാജ്യവിരുദ്ധമാണെന്ന കാരണത്താല്‍ ഗോവ ചലച്ചിത്രമേളയില്‍ നിന്നും ഒരു ചിത്രവും ഒഴിവാക്കിയിട്ടില്ലെന്നു ചലച്ചിത്രമേള ജൂറി അംഗങ്ങള്‍ ആവര്‍ത്തിച്ചു.

മേളക്കായുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന യോഗത്തില്‍വെച്ച് ആരാണ് രാജ്യവിരുദ്ധം എന്ന പദം ഉപയോഗിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ജൂറിയംഗം രാഹുല്‍ രവൈലിന്റെ പ്രതികരണം. അടച്ചിട്ട മുറിയിലായിരുന്നു ജൂറിയുടെ യോഗങ്ങളെല്ലാം നടന്നത്. ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആരും പുറത്ത് പറയില്ല എന്ന് എല്ലാവരും സമ്മതിച്ചിരുന്നു. ഉജ്ജ്വല്‍ ചാറ്റര്‍ജി അങ്ങനെ പറയാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാനാണ് സാധ്യതയെന്നും രാഹുല്‍ രവൈല്‍ പ്രതികരിച്ചു. മേളയില്‍ രാജ്യവിരുദ്ധം എന്ന് വിളിക്കാന്‍ മാത്രം ഒരു ചിത്രതവും ഉണ്ടായിരുന്നില്ലെന്നും എന്ന് ജൂറി അംഗം കെ.ജി. സുരേഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍