UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ പതിനഞ്ചുകാരിയെ ശല്യപ്പെടുത്തിയ ശേഷം കൈവെട്ടിമാറ്റി

ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജറിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്

യുപിയിലെ ഷാജഹന്‍പുരില്‍ ലഖിംപുര്‍ മാര്‍ക്കറ്റില്‍ പൊതുജന മധ്യത്തില്‍ പതിനഞ്ചുകാരിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ ശേഷം കൈവെട്ടിമാറ്റി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഇയാളുടെ ശല്യപ്പെടുത്തലിനെ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് ആക്രമണം.

വാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വലതുകൈ വെട്ടിമാറ്റുകയായിരുന്നു. യുവാവ് ജോലി ചെയ്യുന്ന വെല്‍ഡിംഗ് വര്‍ക് ഷോപ്പില്‍ നിന്നാണ് വാള്‍ എടുത്തത്. കുട്ടിയുടെ തലയ്ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.

ഫതേപുര്‍ സ്വദേശിയായ രോഹിത് ചൗരസ്യ എന്നയാളാണ് അറസ്റ്റിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളും പെണ്‍കുട്ടിയും ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജറിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. അക്രമത്തിന് പിന്നില്‍ മറ്റെന്തിങ്കിലും കാരണമുണ്ടോയെന്നും പരിശോധിച്ചു വരുന്നുണ്ട്.

പാവപ്പെട്ട കുടുംബത്തിലേതാണ് പെണ്‍കുട്ടി. കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ല മജിസ്‌ട്രേറ്റ് ആകാശ്ദീപ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്‌നൗവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ കൈ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കും. അന്ധയായ അമ്മയ്ക്കും രോഗിയായ അച്ഛനുമൊപ്പം രണ്ട് മുതിര്‍ന്ന സഹോദരന്മാര്‍ക്കും അനുജത്തിക്കുമൊപ്പം ബാബുറാം സറഫ് നഗറിലെ വാടക വീട്ടിലാണ് പെണ്‍കുട്ടി ജീവിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍