UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് കൊലപാതകം: ഹിന്ദുത്വ തീവ്രവാദികൾ 22 യുവാക്കൾക്ക് ആയുധപരിശീലനം നൽകി

ആർഎസ്എസ്സിൽ നിന്നും ആർഎസ്എസ്സിന്റെ വിവിധ അഫിലിയേറ്റഡ് സംഘടനകളിൽ നിന്നുമുള്ള അറുപതോളം പേർ ചേർന്നാണ് രാജ്യത്തെമ്പാടും സാഹിത്യകാരന്മാരെയും മറ്റ് ബുദ്ധിജീവികളെയും കൊലപ്പെടുത്താനുള്ള സംഘം രൂപീകരിച്ചത്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പ് കഴിഞ്ഞ വർഷങ്ങളിൽ 22 യുവാക്കൾക്ക് ആയുധപരിശീലനം നൽകിയെന്ന് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയയാളും ഈ 22 പേരിൽ ഉൾപ്പെടുന്നു.

ആർഎസ്എസ്സിൽ നിന്നും ആർഎസ്എസ്സിന്റെ വിവിധ അഫിലിയേറ്റഡ് സംഘടനകളിൽ നിന്നുമുള്ള അറുപതോളം പേർ ചേർന്നാണ് രാജ്യത്തെമ്പാടും സാഹിത്യകാരന്മാരെയും മറ്റ് ബുദ്ധിജീവികളെയും കൊലപ്പെടുത്താനുള്ള സംഘം രൂപീകരിച്ചത്. ഈ സംഘത്തിന് പേരൊന്നും നൽകിയിരുന്നില്ല. അതീവരഹസ്യമായിട്ടായിരുന്നു പ്രവർത്തനങ്ങൾ. വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുകയും അതുവഴി കൊലപാതകങ്ങൾക്കുള്ള വഴിയൊരുക്കുകയുമാണ് ഇവർ ചെയ്തുവന്നിരുന്നത്. ഇവരിൽ ഭൂരിഭാഗം പേരെയും തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല.

നിലവിൽ നാലു പേരാണ് എസ്ഐടിയുടെ പിടിയിലുള്ളത്. അമോൽ കാലെ, സജൂത് കുമാർ, രാജേഷ് ബംഗേര, ഭാരത് കുർനെ എന്നിവര്‍. സനാതൻ സൻസ്ഥ, ഹിന്ദു ജനജാഗ്രതി സമിതി, ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്നീ സംഘടനകളിൽ നിന്നുള്ളവരാണ് ഇവരെല്ലാം.

കർണാടക കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ ഏറെയും നടന്നിട്ടുള്ളത്. എങ്കിലും ഗോവ, മഹാരാഷ്ട്ര എന്നീ ഹിന്ദുത്വതീവ്രവാദം വളർന്നിട്ടുള്ള സംസ്ഥാനങ്ങളിലും ഇവരുടെ ശൃംഖലയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍