UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും ക്ഷേത്രത്തിനുള്ളിൽ ബലാൽസംഗം: അജ്മീറിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഇയാൾ പൂജ ചെയ്തിരുന്ന ഹനുമാൻ ക്ഷേത്രം കുന്നിനു മുകളിലാണ് സ്ഥിതി ചെയ്തിരുന്നത്. ആളുകളുടെ ശ്രദ്ധ പതിയാൻ പ്രയാസമുള്ള ഈ ക്ഷേത്രത്തിലേക്ക് ആരും അങ്ങനെ പോകുക പതിവില്ല.

അജ്മീറിനടുത്തുള്ള കാളിചാട്ട് ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ഏഴു വയസ്സുകാരിയെ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി സ്വാമി ശിവാനന്ദ് എന്ന 48കാരൻ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇയാൾ തന്നെയാണ് കല്യാണിപുര ഹിൽസിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പൂജാരി. കുട്ടിയെ തിരഞ്ഞത്തിയ പിതാവാണ് ക്ഷേത്രത്തിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ക്ഷേത്രപൂജാരി തന്നെ പീഡിപ്പിച്ച വിവരം കുട്ടി ബോധം വന്നപ്പോൾ പറയുകയായിരുന്നു.

പൂജാരിയെ അറസ്റ്റ് ചെയ്തതായി അജ്മീർ എസ്‌പി മഹേന്ദ്രസിങ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അറസ്റ്റിലായ സ്വാമി ശിവാനന്ദ് നേരത്തെയും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇയാൾ പൂജ ചെയ്തിരുന്ന ഹനുമാൻ ക്ഷേത്രം കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ആളുകളുടെ ശ്രദ്ധ പതിയാൻ പ്രയാസമുള്ള ഈ ക്ഷേത്രത്തിലേക്ക് ആരും അങ്ങനെ പോകുക പതിവില്ല.

പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ജമ്മുവിലെ കത്വയില്‍ ക്ഷേത്രത്തിനകത്തു വെച്ച് പെൺകുഞ്ഞിനെ പീഡിപ്പിച്ച സംഭവം ദേശവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍