UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദു സ്ത്രീയെ തൊടുന്നവന്റെ കൈകൾ വെട്ടണം; ഹിന്ദുക്കൾ ഉറക്കം തുടർന്നാൽ വീടുകൾക്ക് മുസ്ലിം പേരിടുമെന്ന് കേന്ദ്രമന്ത്രി അനന്ത് ഹെഗ്ഡെ

താജ്മഹൽ നിർമിച്ചത് മുസ്ലിങ്ങളല്ലെന്നും അതൊരു ശിവക്ഷേത്രമായിരുന്നെന്നും പ്രസ്താവിച്ച് കേന്ദ്രമന്ത്രി അനന്ത് ഹെഗ്‌ഡെ. ചരിത്രത്തിൽ ഇതിന് തെളിവുണ്ടെന്ന് പറഞ്ഞ മന്ത്രി ഷാജഹാൻ ഈ കെട്ടിടം ജയസിംഹ രാജാവിൽ നിന്ന് വാങ്ങുകയായിരുന്നെന്ന് പറഞ്ഞു. ഷാജഹാൻ തന്റെ ആത്മകഥയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ ബാബർ, ജഹാംഗീർ എന്നിവർ ആത്മകഥ എഴുതിയിട്ടുണ്ടെങ്കിലും ഷാജഹാൻ ആത്മകഥ എഴുതിയതായി ചരിത്രമില്ലെന്ന് സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പരമതീർത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതതെന്ന് അനന്ത് ഹെഗ്ഡെ പറയുന്നു. ‘തേജോ മഹാലയ’ എന്നായിരുന്നു തേജോ മഹാലയ ലോപിച്ചാണ് താജ് മഹലായതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ ഇങ്ങനെ ഉറക്കം തുടർന്നാൽ ഭാവിയിൽ വീടുകൾക്ക് മുസ്ലിം പേരുകൾ വരുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. രാമനെ ജഹാപന എന്നും സീതയെ ബീവി എന്നും വിളിക്കുന്ന കാലം വരുമെന്ന ഭീതിയും അദ്ദേഹം പങ്കുവെച്ചു.

ചരിത്രം എങ്ങനെ മാറ്റിയെഴുതണം

ഹിന്ദുക്കൾ ചരിത്രം എങ്ങനെ മാറ്റിയെഴുതണമെന്നതു സംബന്ധിച്ചും ഹെഗ്ഡെ ചിലത് പറഞ്ഞു. ഒരു ഹിന്ദുസ്ത്രീയെ ഇതരമതസ്ഥൻ തൊട്ടാൽ അയാൾക്ക് കൈകളുണ്ടാകില്ല എന്ന തരത്തിൽ വേണം ചരിത്രമെഴുതാനെന്ന് മന്ത്രി പറഞ്ഞു. ചരിത്രം എഴുതുന്നത് ധീരതയും വെറുതെ വായിച്ചു കൊണ്ടിരിക്കുന്നത് ഭീരുത്വവുമാണ്. ധീരന്മാരാകണോ ഭീരുക്കളാകണോ എന്ന് സ്വയം തീരുമാനിക്കണമെന്നും സദസ്സിനോട് അദ്ദേഹം പറഞ്ഞു. ഹിന്ദു ജാഗരണ വേദികെ കൊഡഗു ജില്ലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുതബ് മിനാർ നിർമിച്ചത് ഖുതബ് അൽ ദിൻ ഐബക് അല്ലെന്ന വാദവും ചടങ്ങിൽ ഹെഗ്ഡെ ഉന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍