UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്ബര്‍ മഹാരാജാവ് ബികാനീര്‍ രാജ്ഞിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു: രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍

ചരിത്രത്തെ വളച്ചൊടിക്കുകയാണ് മദന്‍ലാലെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ മഹാരാജാവ് ബികാനീര്‍ രാജ്ഞി കിരണ്‍ ദേവിയോട് മോശമായി പെരുമാറിയിരുന്നെന്ന് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി. സ്ത്രീകള്‍ക്കു മാത്രം തൊഴിലെടുക്കാവുന്ന ‘മീന ബസാര്‍’ എന്ന കേന്ദ്രം സ്ഥാപിച്ച് അതില്‍ വെച്ചാണ് രാജാവ് കിരണ്‍ ദേവിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

മീന മസാറില്‍ ആണുങ്ങള്‍‌ക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ അക്ബര്‍ മഹാരാജാവ് വേഷംമാറി അവിടെ എത്തുമായിരുന്നു. എന്നിട്ട് സ്ത്രീകളെ മാനഭംഗം ചെയ്തുകൊണ്ടിരുന്നതായും മദന്‍ ലാല്‍ സൈനി ആരോപിച്ചു.

മഹാരാജാവ് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കിരണ്‍ ദേവി തന്റെ വാളെടുത്ത് വീശുകയും അക്ബറിന്റെ കഴുത്തില്‍ കൊണ്ടുവെക്കുകയും ചെയ്തു. അക്ബര്‍ തന്റെ ജീവനുവേണ്ടി കേണപ്പോഴാണ് കിരണ്‍ ദേവി വിട്ടതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

ഈ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്സ് രംഗത്തു വന്നിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയാണ് മദന്‍ലാലെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. മഹാറാണാ പ്രതാപ് സിങ്ങിന്റെ മഹത്വം എല്ലാവരും അംഗീകരിക്കുന്നതാണെന്നും എന്നാല്‍ അദ്ദേഹത്തെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് അര്‍ച്ചന ശര്‍മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍