തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു എംഎൽഎ.
ഛത്തീസ്ഗഢിലെ ദന്തെവാദയിൽ ബിജെപി എംഎൽഎ ഭീമ മാണ്ഡവി അടക്കം 5 പേർ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട വരിൽ നാലുപേർ എംഎൽഎയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാരാണ്. എംഎൽഎയുടെ ഗൺമാനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൗകോണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു എംഎൽഎ. വാഹനവ്യൂഹത്തിൽ ഏറ്റവുമൊടുവിലായാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാർ നീങ്ങിയിരുന്നത്. കാർ പൂർണമായും തകർന്നിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് മാവോയിസ്റ്റുകൾ ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയുടെ ധീരനായ പ്രവർത്തകനായിരുന്നു ഭീമ മാണ്ഡവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഈ രക്തസാക്ഷിത്വങ്ങൾ വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Strongly condemn the Maoist attack in Chhattisgarh. My tributes to the security personnel who were martyred. The sacrifices of these martyrs will not go in vain.
— Chowkidar Narendra Modi (@narendramodi) April 9, 2019