നേരത്തെയും വിദ്വേഷ പ്രസ്താവനകളിറക്കി വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് അനന്ത് കുമാർ ഹെഗ്ഡെ.
ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തു നിന്നും രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വിദ്വേഷ പ്രസ്താവനയുമായി മുൻ ബിജെപി കേന്ദ്രമന്ത്രി. രാജി വെച്ച ഉദ്യോഗസ്ഥൻ വഞ്ചകനാണെന്ന് ഉത്തര കന്നഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി കൂടിയായ അനന്ത് കുമാർ ഹെഗ്ഡെ പറഞ്ഞു.
രാജി വെച്ച ശശികാന്ത് സെന്തിൽ കേന്ദ്ര സർക്കാരിനെതിരെ തന്റെ ‘മലിനമായ മനോഭാവം’ തുറന്നു കാട്ടിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ അദ്ദേഹത്തെ പുറത്താക്കേണ്ടിയിരുന്നെന്ന് അനന്ത്കുമാർ ട്വീറ്റ് ചെയ്തു.
2009 കര്‍ണാടക കേഡര്‍ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തില്‍ സെപ്തംബർ നാലിനാണ് രാജി വെച്ചത്. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുമ്ബോള്‍ സിവില്‍ സര്‍വീസില്‍ തുടരുക അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. രാജ്യത്തിന്റെ ഭാവിയില്‍ ഇനി വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികളാണെന്നും ഈ സമയത്ത് സിവില്‍ സര്‍വീസിന് പുറത്ത് നില്‍ക്കുന്നതാണ് നല്ലതെന്നും സെന്തില്‍ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ പറഞ്ഞു.
നേരത്തെയും വിദ്വേഷ പ്രസ്താവനകളിറക്കി വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളയാളാണ് അനന്ത് കുമാർ ഹെഗ്ഡെ.