UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജിഹാദി’കൾ കൊല ചെയ്ത ബിജെപിയുടെ ‘രക്തസാക്ഷി’ ജീവിച്ചിരിക്കുന്നു!

അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരുടെ ‘രക്തസാക്ഷിത്വം’ പ്രധാന പ്രചാരണായുധങ്ങളിലൊന്നാണ്.

കർണാടകത്തിൽ ബിജെപി പ്രവർത്തകരെ ‘ജിഹാദി’കൾ കൊല ചെയ്യുന്നുവെന്നാരോപിച്ച് ഉഡുപ്പിയിലെ ബിജെപി എംഎല്‍എയും മുൻമന്ത്രിയും യെദ്യൂരപ്പയുടെ വലംകൈയായി അറിയപ്പെടുന്നയാളുമായ ശോഭ കരന്തലജെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കൊല്ലപ്പെട്ട 23 ബിജെപി പ്രവർത്തകരുടെ പേരുവിവരങ്ങൾ കൂടി ചേര്‍ത്തായിരുന്നു കത്ത്. ഈ കത്തിൽ പരാമർശിച്ചവരിലൊരാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

‘ജിഹാദി’കൾ കൊന്ന 23 ബിജെപി പ്രവർത്തകരുടെ ലിസ്റ്റിലാണ് അശോക് പൂജാരി എന്നയാൾ പെട്ടിരിക്കുന്നത്. ബിജെപിയുടെ കണക്കിൽ ഇയാൾ 2015 സെപ്തംബർ 20ന് ജിഹാദികളാൽ കൊല്ലപ്പെട്ടു, പൂജാരിി ഇപ്പോൾ ഉഡുപ്പിയിലെ തന്റെ ഗ്രാമത്തിലുള്ള വീട്ടിൽ സുഖമായി ജിവിക്കുകയാണ്.

ഇയാൾ ബജ്റംഗ് ദളിലും ബിജെപിയിലും പ്രവർത്തിച്ചിട്ടുണ്ട്. 2015ൽ പൂജാരിക്ക് ഒരു ആക്രമണത്തെ നേരിടേണ്ടി വന്നിരുന്നു. ജോലിസ്ഥലത്തു നിന്ന് തലയിൽ കാവിത്തുണി കൊണ്ട് ചുറ്റിക്കെട്ട് കെട്ടി തിരിച്ചു വരുമ്പോഴാണ് ആക്രമണമുണ്ടായത്. പതിനഞ്ച് ദിവസത്തോളം താന്‍ ഐസിയുവിൽ കിടന്നിരുന്നുവെന്നും പൂജാരി പറയുന്നു.

അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരുടെ ‘രക്തസാക്ഷിത്വം’ പ്രധാന പ്രചാരണായുധങ്ങളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകത്തിൽ പ്രചാരണത്തിന് എത്തിയപ്പോഴും ഇതേ കണക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു.

എന്നാൽ ഈ 23 മരണത്തിൽ പതിനാലിലും മുസ്ലിങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് അധികൃതർ പറയുന്നു. പലരും വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ കൊല ചെയ്യപ്പെട്ടവരാണ്. മറ്റു ചിലരാകട്ടെ ആത്മഹത്യ ചെയ്തവരുമാണ്.

നാടകമെഴുതാന്‍ ആര്‍എസ്എസ് ശാഖയില്‍ നുഴഞ്ഞുകയറിയ ഒരു ബംഗാളി കണ്ടത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍