UPDATES

ട്രെന്‍ഡിങ്ങ്

അരാംകോ ആക്രമണം: ഇന്ത്യയുടെ എണ്ണ ആവശ്യങ്ങൾ പ്രതിസന്ധിയിലാകില്ലെന്ന് സൗദിയുടെ ഉറപ്പ്

അരാംകോയിലെ ആക്രമണത്തെ ഇന്ത്യ അപലപിച്ചതായും അൽ സാതി പറഞ്ഞു.

സൗദി അരാംകോ പ്ലാന്റിലുണ്ടായ ഡ്രോൺ ആക്രമണത്തിനു ശേഷം ഇന്ത്യ നേരിടുന്ന എണ്ണ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് സൗദി അറേബ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ തങ്ങൾ പ്രതിബദ്ധരാണെന്ന് സൗദി അംബാസ്സഡർ ഡോ. സൗദ് ബിന്‍ മൊഹമ്മദ് അൽ സാതി പറഞ്ഞു.

വിപണിയുടെ സ്ഥിരത നിലനിർത്താൻ തങ്ങൾ ഒപെക് രാജ്യങ്ങൾക്കു പുറത്തുള്ള എണ്ണ ഉൽപാദകരുമായി ചേർന്ന് ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്ന് സൗദി വ്യക്തമാക്കി. അരാംകോയിലെ ആക്രമണത്തെ ഇന്ത്യ അപലപിച്ചതായും അൽ സാതി പറഞ്ഞു. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെ തങ്ങൾ എതിർക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയെന്ന് അദ്ദേഹം അറിയിച്ചു. ഒരു സുഹൃത്തെന്ന നിലയിലും നയതന്ത്രപങ്കാളിയെന്ന നിലയിലും ഇന്ത്യയുടെ വാക്കുകളെ മതിക്കുന്നതായി അൽ സാദി വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളിൽ നടന്ന ഡ്രോൺ ആക്രമണം രാജ്യത്തു നിന്നുള്ള എണ്ണം ഉൽപാദനത്തെ ഭാഗികമായി സ്തംഭിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 14നായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയത്. അരാംകോയുടെ 2 ട്രില്യൺ ഡോളറിന്റെ ഓഹരികൾ പൊതുവിപണിയിലെത്തിക്കാൻ സൗദി തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ ആക്രമണം നടന്നതെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍