12,228 വോട്ടിനാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഷാഫിയ തോൽപ്പിച്ചത്. ഇതോടെ കോൺഗ്രസ്സിന് ഇരുന്നൂറംഗ നിയമസഭയിൽ നൂറ് അംഗങ്ങളായി. 101 ആണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്.
രാഷ്ട്രീയ ലോക്ദളിന്റെ ഒരു സീറ്റും, സ്വതന്ത്രരെയും ചേർത്താണ് രാജസ്ഥാനിൽ കോൺഗ്രസ്സ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്. 99 സീറ്റുകളായിരുന്നു കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ സമ്പാദ്യം.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയാണ് ഷാഫിയ മുന്നേറ്റിയത്. 83,311 വോട്ടാണ് ഷാഫിയയ്ക്ക് ലഭിച്ചത്. ബിജെപിയുടെ സുവന്ത് സിങ്ങായിരുന്നു തൊട്ടടുത്ത എതിരാളി. ഇദ്ദേഹം 71,083 വോട്ട് നേടി.
ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമാണിതെന്ന് കോൺഗ്രസ്സ് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിഎസ്പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നായിരുന്നു രാംഗഢിൽ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്.