മുഗളന്മാർ ഹിന്ദുക്കളുടെ വൈകാരികതയെ വ്രണപ്പെടുത്തി ക്ഷേത്രങ്ങൾ തകര്‍ക്കുകയും അവയ്ക്കു മീതെ 3000 പള്ളികൾ നിർമിക്കുകയും ചെയ്തുവെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.
ഡൽഹി ജുമാ മസ്ജിദ് തകർക്കണമെന്നും അതിനകത്തെ കോണിച്ചുവടിൽ വിഗ്രങ്ങൾ കണ്ടെത്തിയില്ലെങ്കിൽ തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രസ്താവിച്ച് ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. താൻ രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ ആദ്യം നടത്തിയ പ്രസ്താവന ഇതു തന്നെയായിരുന്നെന്നും താനതിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. 2019 ലോകസഭാ തെരഞ്ഞെടുപ്പിനു മുൻപ് അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള നിയമം സർക്കാർ കൊണ്ടുവരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേർത്തു.
മുഗളന്മാർ ഹിന്ദുക്കളുടെ വൈകാരികതയെ വ്രണപ്പെടുത്തി ക്ഷേത്രങ്ങൾ തകര്‍ക്കുകയും അവയ്ക്കു മീതെ 3000 പള്ളികൾ നിർമിക്കുകയും ചെയ്തുവെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.
ബിജെപിക്ക് അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുണ്ടെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും, ബിഎസ്പി നേതാവ് മായാവതിയും, സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.