ദൈവത്തിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ ‘അറസ്റ്റ് ചെയ്യിക്കുന്നതിൽ വിജയിച്ച’ ബിജെപി സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. പ്രിവൻഷൻ ഓഫ് മണി ലൗണ്ടറിങ് ആക്ടിന്റെ സെക്ഷൻ 120 ബി പ്രകാരമാണ് ഡികെ ശിവകുമാറിനെതിരെ ചാർജ് ഷീറ്റ് ചെയ്തിരിക്കുന്നത്. ഇൻകം ടാക്സ് ആക്ട് അനുസരിച്ചുള്ള വകുപ്പുകളും ശിവകുമാറിനെതിരെ ചാർത്തിയിട്ടുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡിന് അനുകൂലമായി വരുന്ന വിധത്തിൽ ഒരു ഹവാല ശൃംഖല ശിവകുമാർ സൃഷ്ടിച്ചെന്നാണ് കേസ്.
തനിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഡികെ ശിവകുമാർ ഒരു ട്വീറ്റിലൂടെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിലും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശർമ്മ ട്രാവൽസ് ഉടമ സുനിൽ കുമാർ ശർമയുമായി ഡികെ ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ വിധേയമാക്കുന്നത്. കഫെ കോഫീ ഡേയുമായി ഇവർക്കുള്ള ബന്ധവും അന്വേഷണം വിധേയമാണ്.
ഡികെ ശിവകുമാർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരാതി ഉന്നയിച്ചിരുന്നു. ന്യൂഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിൽ 2017 ഓഗസ്റ്റ് മാസത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെരച്ചിലുകൾ നടത്തിയിരുന്നു. സഫ്ദർജംഗ് എൻക്ലേവിലെ ഡികെ ശിവകുമാറിന്റെ വസതിയിലും തെരച്ചിൽ നടക്കുകയുണ്ടായി.
I congratulate my BJP friends for finally being successful in their mission of arresting me.
The IT and ED cases against me are politically motivated and I am a victim of BJP’s politics of vengeance and vendetta.
— DK Shivakumar (@DKShivakumar) September 3, 2019