UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിയറിന് 10 രൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ച് മദ്യ ലഹരിയില്‍ സപ്ലൈയറെ വെടിവച്ചുകൊന്നു

ബുലന്ദേശ്വര്‍ സ്വദേശിയായ കുല്‍ദീപ് നഗര്‍ എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

ഗ്രേയിറ്റര്‍ നോയിഡയില്‍ ബിയറിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ പത്ത് രൂപ കൂട്ടി പറഞ്ഞുവെന്ന് ആരോപിച്ച് മദ്യ ലഹരിയില്‍ സപ്ലൈയറെ വെടിവച്ചുകൊന്നു. കസ്‌നയിലെ ഏക്കാര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി ഒന്‍പതേകാലിനായിരുന്നു സംഭവം. ബുലന്ദേശ്വര്‍ സ്വദേശിയായ കുല്‍ദീപ് നഗര്‍ എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സാക്ഷിയായ കുല്‍ദീപിന്റെ ബന്ധു റോഹ്താഷ് സിംഗിനെ ഉദ്ധരിച്ച് ദ ഹഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്, ‘സംഭവ സമയത്ത് എന്റെ രണ്ട് മരുമക്കളായ വിനോദും വിവേകും പിന്നെ അകാശ് എന്ന് ഒരാളും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയില്‍ മദ്യശാലയില്‍ എത്തിയ മൂന്ന് പേര്‍ മദ്യം ആവശ്യപ്പെട്ടു. ബിയറിന് 10 രൂപ കൂടുതല്‍ ഈടാക്കിയെന്ന് ആരോപിച്ച് കുല്‍ദീപുമായി അവര്‍ തര്‍ക്കത്തിലായി.

തര്‍ക്കത്തെ തുടര്‍ന്ന് മദ്യം വാങ്ങാന്‍ എത്തിയ മൂന്നുപേരില്‍ ഒരാളായ സുരേന്ദ്ര എന്ന ആള്‍ തോക്ക് എടുത്ത് വെടിവയ്ക്കുകയായിരുന്നു. കുറഞ്ഞത് നാല് തവണ വെടി ഉതിര്‍ത്തു. അതില്‍ രണ്ട് ബുള്ളറ്റുകള്‍ കുല്‍ദീപിന്റെ ശരീരത്തില്‍ ഏറ്റു. വെടിവച്ചതിന് ശേഷം സുരേന്ദ്രയും കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. ഇവര്‍ സംഭവ സമയത്ത് നന്നായി മദ്യപിച്ചിരുന്നു. കുല്‍ദീപിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു’ എന്നാണ്.

സുരേന്ദ്രയെ കൂടാതെ രാജു ഗുജ്ജാര്‍ എന്ന അക്രമിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമികളുമായി മുമ്പും തര്‍ക്കമുണ്ടായിട്ടുള്ളതായി റോഹ്താഷ് വെളിപ്പെടുത്തി. മാര്‍ച്ച് 19ന് ഷോപ്പ് അടച്ച സമയത്ത് മദ്യം ആവശ്യപ്പെട്ടായിരുന്നു അന്ന് തര്‍ക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍