UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിതനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെയും പൊലീസ് എസ്കോർട്ടിനെയും കൊലപ്പെടുത്തി

സംഭവസ്ഥലത്തു നിന്നും 7 തിരകൾ കണ്ടെടുത്തു.

ദളിത് വിഭാഗക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെയും അവൾക്ക് കാവൽ നിന്നിരുന്ന പൊലീസുകാരനെയും കൊലപ്പെടുത്തി. മോട്ടോർസൈക്കിളിലെത്തിയ രണ്ട് യുവാക്കളാണ് കൊല നടത്തിയത്. വെടിവെച്ചിടുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹരിയാനയിലെ രോഹ്തക്കിലാണ് സംഭവം.

ജാട്ട് വിഭാഗക്കാരിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. ദളിത് വിഭാഗക്കാരനൊപ്പം ഒരു വർഷം മുമ്പാണ് ഒളിച്ചോടിയത്.

പതിനെട്ട് വയസ്സ് തികയാത്തതിനാൽ പെൺകുട്ടിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ നിലപാടെടുത്തത്.

ഒരു മാസം മുമ്പ് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു.

ബുധനാഴ്ച പെൺ‌കുട്ടിയെ കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടി സബ് ഇൻസ്പെക്ടർ നരേന്ദർ കുമാറും ഒരു വനിതാ കോൺസ്റ്റബിളും എസ്കോർട്ട് പോയതായിരുന്നു. പെൺകുട്ടിയുടെ ജനനത്തീയതി സംബന്ധിച്ച വാദം കേൾക്കലായിരുന്നു കോടതിയിൽ നടന്നത്. ഇതിനു ശേഷം തിരിച്ചുവരുമ്പോഴാണ് രണ്ട് യുവാക്കൾ മോട്ടോർസൈക്കിളിലെത്തി വെടിയുതർത്തത്. എസ്ഐക്കും പെൺകുട്ടിക്കും വെടിയേറ്റു. പെൺകുട്ടിയെയാണ് അക്രമികൾ വെടിവെച്ചത്. അവളെ രക്ഷിക്കാൻ ശ്രമിക്കവെ എസ്ഐക്കും വെടിയേൽക്കുകയായിരുന്നു. കോൺസ്റ്റബിൾ രക്ഷപ്പെട്ടു.

ഇരവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നും 7 തിരകൾ കണ്ടെടുത്തു.

പെൺകുട്ടിയുടെ പിതാവിനും തിരിച്ചറിയാത്ത രണ്ടു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍