UPDATES

ട്രെന്‍ഡിങ്ങ്

റാഫേല്‍ കരാറില്‍ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ സര്‍ക്കാര്‍ മറികടന്നു: ദ ഹിന്ദു റിപ്പോര്‍ട്ട്

ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയറിലെ (ഡിപിപി) ഏജന്റ്‌സ് കമ്മീഷന്‍, ബാഹ്യ സ്വാധീനങ്ങള്‍, ദസോള്‍ട്ട് ഏവിയേഷന്റേയും എംബിഡിഎ ഫ്രാന്‍സിന്റേയും കമ്പനി അക്കൗണ്ട് ആക്‌സസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് ഒഴിവാക്കി.

റാഫേല്‍ കരാറില്‍ മോദി സര്‍ക്കാര്‍ ഒപ്പുവച്ചക് അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ മറികടന്നതെന്ന് ദ ഹിന്ദു ഫോളോ അപ്പ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായി ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിച്ചതായി എന്‍ റാമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍ ഗവണ്‍മെന്റ് കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പായി എസ്‌ക്രോ അക്കൗണ്ട് വഴി പണം അയച്ചു. ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയറിലെ (ഡിപിപി) ഏജന്റ്‌സ് കമ്മീഷന്‍, ബാഹ്യ സ്വാധീനങ്ങള്‍, റാഫേല്‍ നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റേയും എംബിഡിഎ ഫ്രാന്‍സിന്റേയും കമ്പനി അക്കൗണ്ട് ആക്‌സസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി. ഇന്ത്യന്‍ വ്യോമസേനയ്ക്കുള്ള ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നത് കരാര്‍ പ്രകാരം എംബിഡിഎ ഫ്രാന്‍സ് ആണ്.

മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രിയായിരിക്കെ 2016 സെപ്റ്റംബറില്‍ പരീഖറിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേരുകയും എജിഎയില്‍ (ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റ്) എട്ട് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. സപ്ലൈ പ്രോട്ടോക്കോളിലും ഓഫ് സെറ്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഐജിഎയ്ക്കും അനുബന്ധ രേഖകള്‍ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയതിന് ശേഷമായിരുന്നു ഇത്. 2016 ഓഗസ്റ്റ് 24നാണ് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. കോണ്‍ഗ്രസ് കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി അഴിമതി തടയുന്നതിനായി തങ്ങള്‍ ഇടനിലക്കാരെ കരാറിന്റെ ഭാഗമാക്കാറില്ല എന്ന മോദി സര്‍ക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്ന വിവരമാണ് തങ്ങള്‍ പുറത്തുവിടുന്നത് എന്ന് ദ ഹിന്ദു അവകാശപ്പെടുന്നു.

എട്ട് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഡിഎസി മെംബര്‍ സെക്രട്ടറി വൈസ് അഡ്മിറല്‍ അജിത് കുമാറിന്റെ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഫ്രാന്‍സ് ഗവണ്‍മെന്റുകള്‍ തമ്മിലുള്ളതാണ് ഐജിഎ. അതേസമയം സപ്ലൈ പ്രോട്ടോക്കോള്‍ സ്വകാര്യ കമ്പനികളായ ദസോള്‍ട്ടിനും എംബിഡിഎയ്ക്കും ബാധ്യതയുള്ളതാണ്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കരാര്‍ വിലപേശലിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകള്‍ക്കെതിരെ അറിയിച്ച വിയോജിപ്പില്‍ നെഗോഷിയേറ്റിംഗ് ടീം അംഗങ്ങളായിരുന്ന മൂന്ന് പേര്‍ – കോസ്റ്റ് അഡൈ്വസര്‍ എംപി സിംഗ്, ഫിനാന്‍സ് മാനേജര്‍ എആര്‍ സുലെ, ജോയിന്റ് സെക്രട്ടറി രാജീവ് വര്‍മ എന്നിവര്‍ ശക്തമായ എതിര്‍പ്പാണ് ഐജിഎയ്ക്ക് കീഴില്‍ സപ്ലൈയര്‍സുമായുള്ള നേരിട്ടുള്ള ഇടപാടിനെതിരെ രേഖപ്പെടുത്തിയത്. പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാറിന്റെ വിയോജനക്കുറിപ്പ് സംബന്ധിച്ച് ദ ഹിന്ദു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വായനയ്ക്ക്: https://goo.gl/DUaepT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍